ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് ആറ് മരണം; അന്വേഷണത്തിന് ഉത്തരവിട്ടു

ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ മലിനജലം കുടിച്ച് 13-കാരി ഉൾപ്പെടെ ആറ് പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിട്ട് സർക്കാർ. തുമകുരു മധുഗിരി ഗ്രാമത്തിൽ ജൂൺ 10ന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന ക്ഷേത്രമേളയ്ക്കിടെയായിരുന്നു സംഭവം. നൂറിലധികം പേരാണ് ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിലായത്. മേളയിൽ വിതരണം ചെയ്ത ടാങ്ക് വെള്ളത്തിൽ മലിനജലം കലർന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സർക്കാർ അന്വേഷണത്തിനു ഉത്തരവിട്ടത്.
അടുത്തിടെ, മൈസൂരുവിലെ കെ സലുണ്ടി ഗ്രാമത്തിലും സമാനമായി മലിനജലം കുടിച്ച് ഒരാൾ മരിക്കുകയും നിരവധി പേർക്ക് അസുഖം ബാധിക്കുകയും ചെയ്തു. അണുബാധയുടെ കാരണം കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്കും ജില്ലാ ഹെൽത്ത് ഓഫീസർക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദ്ദേശം നൽകിയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ജലവിതരണം സംബന്ധിച്ച് ആശങ്കകൾ ഉയരുന്നുണ്ടെന്നും ഇതിനെതിരെ പരിഹാര നടപടി കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
TAGS: KARNATAKA| WATER
SUMMARY: Government orders probe into death by consuming contaminated water



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.