കനത്ത മഴ; കർണാടകയുടെ തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട്ട്, ദക്ഷിണ കന്നഡ ജില്ലയിൽ സ്കൂളുകൾക്ക് അവധി

ബെംഗളൂരു: കർണാടകയുടെ മലനാട്, തീരദേശ ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ല, ഉഡുപ്പി, ഉത്തര കന്നഡ എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്. ഉഡുപ്പി, കാര്‍വാര്‍, ശിവമോഗ, ചിക്കമഗളൂരു മേഖലകളിലും കനത്ത മഴ ലഭിച്ചു.
കുടക് ജില്ലയിലെ മടിക്കേരി, നാപൊക്ലു, അമ്മത്തി, പൊന്നംപേട്ട്, വീരാജ് പേട്ട്, സോമവാർപേട്ട്, കുശാൽ നഗർ എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. കാവേരി നദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഭാഗമണ്ഡലയിലെ ത്രിവേണി സംഗമത്തിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
സുള്ള്യയ്ക്കടുത്ത അരംതോട് എൽപകജെയിൽ മൈസൂരു- മാണി ഹൈവേയിൽ മരം വീണതിനെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽ നാല് ദിവസത്തേക്ക് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ജില്ലയിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബുധനാഴ്ച ജില്ലയിലെ തീരദേശ മേഖലയായ ഉള്ളാളിൽ കനത്ത മഴയിൽ മതിൽ വീടിന് മുകളിലേക്ക് പതിച്ച് നാല് പേർ മരിച്ചിരുന്നു.
TAGS : RAIN | COASTAL KARNATAKA | SCHOOL HOLIDAY
SUMMARY : Heavy rain. Coastal districts of Karnataka on red alert today Dakshina Kannada district schools holiday



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.