മാധ്യമപ്രവർത്തനം പഠിക്കാൻ ആളില്ല; 24 വർഷങ്ങൾക്ക് ശേഷം ജേർണലിസം കോഴ്സ് അവസാനിപ്പിക്കുന്നതായി ഐഐജെഎൻഎം

ബെംഗളൂരു: മാധ്യമപ്രവർത്തനം പഠിക്കാൻ ആളുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജേർണലിസം കോഴ്സ് അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഒന്നായ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ. കോഴ്സില്‍ ചേരാന്‍ കുട്ടികളില്ലാത്ത സാഹചര്യത്തിലാണ് ഐഐജെഎന്‍എം നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ 24 വർഷക്കാലം രാജ്യത്തെ ജേണലിസം പഠന കേന്ദ്രങ്ങളിലെ മുന്‍നിര സ്ഥാപനമാണ് ഐഐജെഎന്‍എം. 2024-25ലെ അക്കാദമിക വര്‍ഷത്തിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചു വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ തുക തിരികെ നല്‍കുമെന്നും സ്ഥാപനം അറിയിച്ചിട്ടുണ്ട്. ഫീ തിരികെ നൽകാൻ ബാങ്ക് വിവരങ്ങള്‍ ചോദിച്ച് ഐഐജെഎന്‍എം വിദ്യാർഥികളുടെ മെയില്‍ അയച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും മറ്റ് മാര്‍ഗമില്ലെന്നും ഐഐജെഎന്‍എം വ്യക്തമാക്കി. പത്ത് ദിവസത്തിനുള്ളില്‍ പണം മടക്കി നല്‍കുമെന്നും സ്ഥാപനം വിദ്യാർഥികളോട് വ്യക്തമാക്കി. വലിയ സാമ്പത്തിക നഷ്ടം വരാതിരിക്കാനാണ് 24 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനം കോഴ്‌സ് അവസാനിപ്പിക്കുന്നത്. പ്രിന്റ് ജേര്‍ണലിസം, ബ്രോഡ്കാസ്റ്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍, മള്‍ട്ടിമീഡിയ ജേര്‍ണലിസം എന്നിവയുടെ പിജി ഡിപ്ലോമയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സില്‍ നല്‍കിയിരുന്നത്.
TAGS: BENGALURU UPDATES | IIJNM
SUMMARY: Indian Institute of Journalism and New Media closes door for admissions



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.