വോട്ടെണ്ണലിനു മിനിറ്റുകൾ ബാക്കി; കനത്ത സുരക്ഷയിൽ ബെംഗളൂരു നഗരം

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഇനി ഏതാനും നിമിഷങ്ങൾ ബാക്കി. ബെംഗളൂരു നഗരത്തിൽ കനത്ത സുരക്ഷയാണ് സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്. 2,400 ബെംഗളൂരു സിറ്റി പോലീസ് ഉദ്യോഗസ്ഥരെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ സെക്ഷൻ 144 പ്രഖ്പിച്ചിട്ടുണ്ട്. അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കരുതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.
ജൂൺ 4 അർദ്ധരാത്രി വരെ മദ്യവിൽപ്പന നിരോധിക്കുകയും ചെയ്തിട്ടുണ്ട്. 1,524 പോലീസ് ഉദ്യോഗസ്ഥരെയും 13 സിറ്റി ആംഡ് റിസർവ് (സിഎആർ) യൂണിറ്റുകളും നാല് ക്വിക്ക് റെസ്‌പോൺസ് ടീമുകളും (ക്യുആർടി) സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്ന് ദയാനന്ദ പറഞ്ഞു. മൂന്ന് ഷിഫ്റ്റുകളിലായി 516 ഉദ്യോഗസ്ഥരും ഒരു സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (സിഎപിഎഫ്) യൂണിറ്റും (92 പേർ) നിലവിൽ സ്‌ട്രോംഗ്‌റൂമുകളിൽ ഡ്യൂട്ടിയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വോട്ടെണ്ണൽ കേന്ദ്രത്തിന് ചുറ്റുമായി 400 ട്രാഫിക് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
മൗണ്ട് കാർമൽ കോളേജ്, വസന്തനഗർ (ബെംഗളൂരു സെൻട്രൽ), സെൻ്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ, വിട്ടൽ മല്യ റോഡ് (ബെംഗളൂരു നോർത്ത്), എസ്എസ്എംആർവി കോളേജ്, ജയനഗർ (ബെംഗളൂരു സൗത്ത്) എന്നിവിടങ്ങളിലാണ് ബെംഗളൂരുവിൽ വോട്ടെണ്ണൽ നടക്കുന്നത്.
TAGS: BENGALURU, POLITICS, ELECTION
KEYWORDS: vote counting today strict measures in place



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.