രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി മോദി

പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപതി മുര്‍മു മോദിയുടെ രാജി സ്വീകരിച്ചു. ദ്രൗപദിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രവും രാജിക്കത്ത് കൈമാറുന്നതും സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവന്നു. പ്രധാനമന്ത്രി രാജി സമർപ്പിക്കുന്നതിനൊപ്പം കൗണ്‍സില്‍ മെമ്പർമാരുടെ രാജിയും കൈമാറി.
രാജി സ്വീകരിച്ച രാഷ്‌ട്രപതി, പുതിയ കേന്ദ്രസർക്കാർ രൂപീകരിക്കുന്നത് വരെ ഓഫീസില്‍ തുടരണമെന്ന് നരേന്ദ്രമോദിയോടും കൗണ്‍സില്‍ അംഗങ്ങളോടും ആവശ്യപ്പെട്ടു. ജൂണ്‍ 16 വരെയാണ് നിലവിലെ സർക്കാരിന്റെ കാലാവധി. മൂന്നാം മോദി സര്‍ക്കാര്‍ ജൂണ്‍ 8 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ലോക്സഭാ തിരഞ്ഞടുപ്പില്‍ 292 സീറ്റുകള്‍ നേടിയാണ് എൻഡിഎ സർക്കാരിന്റെ ഹാട്രിക് വിജയം. 241 സീറ്റുകളിലെ വിജയത്തോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയിരുന്നു. പ്രഥമ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നുവട്ടം ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന നേതാവായി ഇതോടെ നരേന്ദ്രമോദി മാറും.
Prime Minister Narendra Modi called on President Droupadi Murmu at Rashtrapati Bhavan. The Prime Minister tendered his resignation along with the Union Council of Ministers. The President accepted the resignation and requested the Prime Minister and the Union Council of Ministers… pic.twitter.com/SHIj1UMWpY
— ANI (@ANI) June 5, 2024
TAGS: NARENDRA MODI, RESIGNATION
KEYWORDS: Modi tendered his resignation to the President



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.