പ്ലസ്‌വണ്‍ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് സീറ്റ് നില ജൂലൈ രണ്ടിന് അറിയാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് നടപടികള്‍ ജൂലൈ രണ്ടിന് ചൊവ്വാഴ്ച തുടങ്ങും. ആദ്യ ഘട്ടത്തില്‍ ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
നേരത്തേ അപേക്ഷിച്ച് അലോട്ട്മെന്റ് ലഭിക്കാത്തവര്‍ സീറ്റുനില പരിശോധിച്ച് പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം. സീറ്റൊഴിവുള്ള വിഷയത്തിലേ ഓപ്ഷന്‍ നല്‍കാവൂ. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സേ പരീക്ഷ ജയിച്ചവര്‍ക്കും പുതിയ അപേക്ഷ നല്‍കാം. സ്പോര്‍ട്സ്, മാനേജ്മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലെ പ്രവേശനം തിങ്കളാഴ്ച പൂര്‍ത്തിയാകും. ഈ വിഭാഗങ്ങളില്‍ മിച്ചമുള്ള സീറ്റ് പൊതുമെറിറ്റിലേക്കു മാറ്റും. ഇതും മുഖ്യഘട്ടത്തിലെ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനത്തിനു ശേഷം മിച്ചമുള്ള സീറ്റും ചേര്‍ത്താണ് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തുക.
മെറിറ്റില്‍ 41,222 ഉം സ്പോര്‍ട്സ് ക്വാട്ടയിലെ രണ്ടാം അലോട്ടമെന്റിനു ശേഷം 3,172 ഉം സീറ്റ് മിച്ചമുണ്ട്. മാനേജ്മെന്റ്, കമ്മ്യൂണിറ്റി മെറിറ്റുകളിലെ അയ്യായിരത്തോളം സീറ്റെങ്കിലും പൊതുമെറിറ്റിലേക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനം ജൂലൈ 31 -ന് അവസാനിക്കും. അവസാന സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം ഇതേ ദിവസം വൈകീട്ട് അഞ്ചു വരെ സ്‌കൂളില്‍ ചേരാനാകും.
TAGS : PLUS ONE | EDUCATION
SUMMARY : Plus one admission: Supplementary allotment seat status will be known on July 2



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.