നാലാമത്തെ കേസ്; പ്രജ്വല്‍ രേവണ്ണയെ ജൂലായ് എട്ടുവരെ റിമാൻഡ് ചെയ്തു

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്വല്‍ രേവണ്ണയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജൂലായ് എട്ടുവരെയാണ് റിമാൻഡ്. പ്രജ്വലിന് എതിരായ നാലാമത്തെ ലൈംഗിക പീഡനക്കേസിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായതോടെയാണ് റിമാന്‍ഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ശനിയാഴ്ച ഇയാളെ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ ഹാജരാക്കുകയായിരുന്നു. റിമാൻഡ് ചെയ്ത പ്രജ്ജ്വലിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി.
ചൊവ്വാഴ്ചയാണ് നാലാമത്തെ കേസിൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി എസ്.ഐ.ടി. പ്രജ്വലിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. പ്രജ്വലിനെതിരെ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയിൽ പുതിയ കേസ് രജിസ്റ്റർചെയ്തായിരുന്നു ഇത്. യുവതിയുമായി നടത്തിയ വീഡിയോ കോളിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ (സിഐഡി) സൈബർ പോലീസ് സ്റ്റേഷനിലാണ് നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. നാലാമത്തെ എഫ്ഐആറിൽ വീഡിയോകൾ ചോർത്തിയെന്നാരോപിച്ച് മുൻ ഹാസൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയും അദ്ദേഹത്തിൻ്റെ രണ്ട് കൂട്ടാളികളായ ശരത്, കിരൺ എന്നിവരുൾപ്പെടെ മൂന്ന് പേരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ ഹാസനിൽ പ്രചരിച്ചതിനെ തുടർന്നാണ് ലൈംഗികാതിക്രമക്കേസുകൾ പുറത്തായത്. 2024 ഏപ്രിൽ 28 ന് 47 കാരിയായ ഒരു വീട്ടുജോലിക്കാരി എംപിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതോടെയാണ് ആദ്യ കേസ് ഫയൽ ചെയ്തത്. ഇതുവരെ ഹാസനിലും ബെംഗളൂരുവിലുമായി ആകെ നാല് പരാതികളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്
TAGS : PRAJWAL REVANNA | SEXUAL HARASSMENT | KARNATAKA
SUMMARY : The fourth case; Prajwal Revanna was remanded till July 8



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.