നിർമാണ ചെലവ് കൂടുതൽ; മെട്രോ മൂന്നാം ഘട്ട പദ്ധതി ഉടൻ നടപ്പാക്കില്ല

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ട പദ്ധതി ഉടൻ നടപ്പാക്കില്ല. നിർമാണ ചെലവ് വർധിച്ചതോടെയാണ് നടപടി. മൂന്നാംഘട്ടം (ഫേസ് 3എ) നിർമാണച്ചെലവ് 28,405 കോടി രൂപയാണ് ബിഎംആർസിഎൽ കണക്കാക്കിയിരിക്കുന്നത്. നേരത്തെ 15,000 കോടി രൂപയായിരുന്നു നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ ഇരട്ടിയായി ഉയർന്നിരിക്കുന്നത്.
36.59 കിലോമീറ്റർ നീളുന്ന മൂന്നാംഘട്ടത്തിൽ, കിലോമീറ്ററിന് 776 കോടി രൂപയാണ് നിർമാണച്ചെലവ്. നമ്മ മെട്രോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ നിർമാണപ്രവൃത്തിയാണിത്. പദ്ധതിക്ക് ആവശ്യമായ തുകയുടെ 35 ശതമാനവും കടമെടുക്കാനാണ് സർക്കാർ തീരുമാനം.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വകയിരുത്തുന്ന തുക ഉപയോഗിച്ചും കടമെടുത്തും ആണ് നമ്മ മെട്രോയുടെ ഫേസ് 3എ പൂർത്തിയാക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കലിന് 5,000 കോടി രൂപയാണ് കണക്കാക്കുന്നത്. ഈ തുക സംസ്ഥാന സർക്കാരാണ് അനുവദിക്കുക.
നമ്മ മെട്രോയുടെ 42.3 കിലോമീറ്റർ നീളുന്ന ഒന്നാം ഘട്ട പദ്ധതിക്ക് 14,133. 11 കോടി രൂപയാണ് നിർമാണച്ചെലവായത്. 334.11 കോടി രൂപയായിരുന്നു അന്ന് ഒരു കിലോമീറ്ററിന് ആവശ്യമായ ചെലവ്. 75.06 കിലോമീറ്റർ നീളുന്ന രണ്ടാംഘട്ടത്തിൽ, കിലോമീറ്ററിന് 408.93 കോടി വീതം മൊത്തം 30,695 കോടി രൂപയും 58.19 കിലോമീറ്റർ നീളുന്ന ഫേസ് 2 എ,ബി പദ്ധതികൾക്ക്, കിലോമീറ്ററിന് 254.13 കോടി വീതം മൊത്തം 14,788 കോടി രൂപയുമാണ് ചെലവായത്.
TAGS: BENGALURU UPDATES | NAMMA METRO
SUMMARY: Third phase of namma metro works to be delayed



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.