കനത്ത മഴ; കൃഷ്ണ, കാവേരി നദീതട പ്രദേശങ്ങളിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൃഷ്ണ, കാവേരി നദീതട പ്രദേശങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം. രണ്ട് നദികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. ഇക്കാരണത്താൽ തന്നെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം അറിയിച്ചു.
ശനിയാഴ്ച വരെ കൃഷ്ണ, ഗോകക് ഘടപ്രഭ നദി, ഹാവേരിയിലെ കുപ്പേലൂർ സ്റ്റേഷനിലെ കുമുദ്വതി നദി, ശിവമോഗ, മഹിഷി, ചിക്കമഗളൂരു ജില്ലകളിലെ തുംഗ നദി എന്നിവയിലെ ജലനിരപ്പ് അപകടനില മറികടന്നു. ബേട്ടഡമനെ സ്റ്റേഷനിലെ ഹേമാവതി നദി, കുടകിലെ മുക്കോട്‌ലു സ്റ്റേഷനിലെ ഹാരംഗി നദി, ചാമരാജ്‌നഗരയിലെ കൊല്ലേഗൽ സ്റ്റേഷനിലെ കാവേരി നദി എന്നിവയിലും സമാന അവസ്ഥയാണ്. സമീപപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ഹാരംഗി നദിയൊഴികെ മറ്റെല്ലാ നദികളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
മുള്ളൂർ, ദസൻപുർ, ഓൾഡ് ഹംപാപുർ, ന്യൂ ഹമ്പപുർ, ഓൾഡ് അങ്കല്ലി, യദകുരി, ധംഗേരെ, ഹരാലെ, അഗ്രഹാര, സർഗുരു എന്നീ താഴ്ന്ന ഗ്രാമങ്ങളിൽ ചാമരാജ്‌നഗര ജില്ലാ കളക്ടർ ശിൽപ നാഗ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കബനി, കൃഷ്ണരാജ സാഗർ റിസർവോയറുകളിൽ നിന്ന് 70,000 ക്യുസെക്‌സ് വെള്ളമാണ് കാവേരി നദിയിലേക്ക് തുറന്നുവിടുന്നത്.
TAGS: KARNATAKA | RAIN
SUMMARY: Alert issued in places along Krishna, Cauvery river basins due to heavy rain



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.