ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡക്കർ മേൽപ്പാലം ട്രയൽ റണ്ണിനായി തുറന്നു. യെല്ലോ ലൈനിലൂടെ റാഗിഗുഡ്ഡ മുതൽ സെൻട്രൽ സിൽക്ക് ബോർഡ് വരെയുള്ള 3.3 കിലോമീറ്റർ ദൂരം ഫ്ലൈഓവറിലൂടെ ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി. കെ. ശിവകുമാർ ട്രയൽ വാക്ക് നടത്തി. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയും മറ്റ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. അന്തിമ പരിശോധനയ്ക്ക് ശേഷം, ജൂലൈ അവസാനത്തോടെ റാഗിഗുഡ്ഡയിൽ നിന്ന് സിഎസ്ബിയിലേക്കുള്ള വൺവേ മേൽപ്പാലം തുറക്കുമെന്ന് ശിവകുമാർ പറഞ്ഞു.
ഏറെ കാലതാമസത്തിന് ശേഷമാണ് ബെംഗളൂരുവിൻ്റെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം നിർമാണം പൂർത്തിയാക്കുന്നത്. ഒരു വശം മാത്രമാണ് വാഹന ഗതാഗതം അനുവദിക്കുക. ഫ്‌ളൈഓവറിൻ്റെ താഴത്തെ ഡെക്ക് വാഹനങ്ങൾക്കും മുകളിലെ ഡെക്ക് നമ്മ മെട്രോയ്ക്കും ആയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 449 കോടി രൂപയോളമാണ് പ്രോജക്ടിനായി ചെലവഴിച്ചിരിക്കുന്നത്.
നിലവിൽ റോഡിൽ നിന്ന് എട്ട് മീറ്റർ ഉയരത്തിലാണ് ഫ്‌ളൈ ഓവർ ഉള്ളതെങ്കിൽ, മെട്രോ 16 മീറ്റർ ഉയരത്തിലാണ്. ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈ ഓവർ ആണ് ഇതെങ്കിലും ജയ്പുർ, നാഗ്പുർ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ റോഡുകളെയും മെട്രോയും തമ്മിഷ ബന്ധിപ്പിക്കുന്ന ഇത്തരം ഫ്ലൈ ഓവറുകളുണ്ട്.
TAGS: BENGALURU UPDATES | DOUBLE DECKER FLYOVER
SUMMARY: Bengaluru first double-decker rail-cum-road flyover opens for trial run



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.