ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ബിജെപി എം.പി.യ്ക്കായി സംഘടിപ്പിച്ച പരിപാടിയിൽ മദ്യവിതരണം; വിമർശനവുമായി കോൺഗ്രസ്

ബെംഗളൂരു: ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടനുബന്ധിച്ച് ബിജെപി നേതാവും കര്‍ണാടക എംപിയും മുന്‍ മന്ത്രിയുമായ കെ. സുധാകറിന്റെ അനുയായികള്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ മദ്യവിതരണം നടത്തിയത് വിവാദമായി. മദ്യകുപ്പികൾ വാങ്ങാനായി നില്ക്കുന്നവരുടെ നീണ്ട നിരയും സുരക്ഷയൊരുക്കുന്ന പോലീസുകാരുടെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുത്തവര്‍ക്ക് സൗജന്യ മദ്യവിതരണം നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ജനങ്ങളോട് നന്ദി അറിയിക്കാനായാണ് ചിക്കബെല്ലാപുരില്‍ സുധാകറിന്റെ അനുയായികള്‍ പരിപാടി സംഘടിപ്പിച്ചത്. 1.6 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സുധാകര്‍ പരാജയപ്പെടുത്തിയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്ന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രാദേശിക നേതാക്കളുടെ വിശദീകരണമല്ല വേണ്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ പ്രതികരിക്കണം. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തിൽ നടപടി സ്വീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
#WATCH | Nelamangala, Karnataka: People queue up to receive their bottle of alcohol at the party organised by Chikkaballapur BJP MP K Sudhakar in celebration of his Lok Sabha win from the constituency
Bengaluru Rural SP CK Baba says, “The excise department gave permission and… pic.twitter.com/Wu0W9uSNl0
— ANI (@ANI) July 8, 2024
TAGS: KARNATAKA | K SUDHAKAR
SUMMARY: Karnataka BJP MP Sudhakar ‘throws alcohol party' to celebrate poll win, draws flak



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.