വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട വജ്രാഭരണം കണ്ടെത്തി യുവതിയെ തിരികെ ഏൽപ്പിച്ച് സിഐഎസ്എഫ്

ബെംഗളൂരു: ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനുള്ളിൽ വെച്ച് വജ്രാഭരണം നഷ്ടപ്പെട്ട യുവതിയെ സഹായിച്ച് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. വിമാനത്താവളത്തിൽ വച്ച് വജ്രമോതിരം നഷ്ടപ്പെട്ട യുവതി ഉടൻതന്നെ സിഐഎസ്എഫിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകം തന്നെ യുവതിയുടെ വജ്രാഭരണം കണ്ടെത്തി സിഐഎസ്എഫ് യുവതിയെ തിരികെ ഏൽപ്പിക്കുകയായിരുന്നു.
ആകാംക്ഷ സിംഗ് എന്ന യുവതിയുടെ മോതിരമാണ് നഷ്ടപ്പെട്ടിരുന്നത്. സിഐഎസ്എഫിന്റെ ഭാഗത്തുനിന്നും ഉണ്ടായ സഹായം വിലമതിക്കാനാവാത്തതാണെന്നും ഇത്തരത്തിൽ സഹായിക്കുന്ന മനോഭാവത്തിന് നന്ദി എന്നും ആകാംക്ഷ സിംഗ് പറഞ്ഞു.
സിഐഎസ്എഫ് ഉദ്യോഗസ്ഥരായ രാജേഷ് സിംഗ്, വിനയ് കുമാർ റായി എന്നിവരുടെ സഹായത്തോടെ തന്റെ വജ്രമോതിരം തിരികെ ലഭിച്ചതായി ആകാംക്ഷ അറിയിച്ചു. ഇത് സംബന്ധിച്ച് ആകാംഷ സമൂഹമധ്യത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആകാംക്ഷയുടെ പോസ്റ്റിനോട് ഉടൻതന്നെ സിഐഎസ്എഫ് പ്രതികരിക്കുകയും ചെയ്തു. ഫീഡ്ബാക്കിന് നന്ദി എന്നും സന്ദേശം ഉടൻ തന്നെ രണ്ടു ഉദ്യോഗസ്ഥർക്കും കൈമാറിയിട്ടുണ്ട് എന്നും സിഐഎസ്എഫ് പ്രതികരിച്ചു.
Today at Kempegowda International Airport (@kempintairprtps) I lost my diamond ring.
But with the help of Mr. Rajesh Singh & Mr. Vinay Kumar Rai from @CISFHQrs , I was able to find my ring.
All thanks to their coordination and helping nature.Your help is highly appreciated. pic.twitter.com/SVGtHp6gLt
— Aakanksha Singh (@fair_enough_ugh) June 30, 2024
TAGS: BENGALURU | CISF
SUMMARY: CISF help flyer to find lost diamond ring at airport



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.