അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ല; ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം

ബെംഗളൂരു: അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തതിന് ബെംഗളൂരു ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം. റോഡിൽ രക്തം വാർന്നു കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ നിന്നതോടെയാണ് വിമർശനം ഉയരുന്നത്. ശ്രീനഗർ സ്വദേശിയായ രാഹുൽ ആണ് അപകടത്തിൽ പെട്ടത്. സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ഹംപിൽ ഇടിച്ച് വീഴുകയായിരുന്നു.
തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ച് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇയാളെ ആര് ആശുപത്രിയിൽ എത്തിക്കും എന്നത് സംബന്ധിച്ച് പോലീസുകാർ തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. അപകടത്തിൽ പെട്ടയാളെ പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കാൻ സാധിക്കില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ബെംഗളൂരു ട്രാഫിക് പോലീസിലെ ഒരു ഉദ്യോഗസ്ഥനും ലോ ആന്റ് ഓർഡർ ഡിപ്പാർട്‌മെന്റിലെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. രണ്ടര മിനിറ്റോളം തർക്കം തുടർന്നതോടെ നാട്ടുകാർ ചേർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനു ഉത്തരവിട്ടതായി സിറ്റി പോലീസ് അറിയിച്ചു.
Dear Bengaluru City Police Commissioner, take immediate action against the police actions seen in the video.
If an injured person in an accident is taken to the hospital in a police vehicle, is there any crime in that? @BlrCityPolice @CPBlr @DgpKarnataka @DKShivakumar pic.twitter.com/QizfbH7oaj— freedom of speech B,lore (@freedomlore1) July 19, 2024
TAGS: BENGALURU | POLICE
SUMMARY: Bloodied man lying on road, Bengaluru cops argue over who will take him to hospital



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.