രേണുകസ്വാമി കൊലക്കേസ്; ദർശന്റെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശന്റെയും സുഹൃത്ത് പവിത്ര ഗൗഡ ഉൾപ്പെടെയുള്ള 16 പേരുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഓഗസ്റ്റ് ഒന്ന് വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
ദർശനും പവിത്രയുമുൾപ്പെടെ 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി വ്യാഴാഴ്ച അവസാനിച്ചതിനാൽ ബെംഗളൂരു, തുമകുരു ജയിലുകളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണി മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്.
കേസിൽ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കേണ്ടതിനാൽ പ്രതികളെ വിട്ടയക്കുന്നത് തുടർ അന്വേഷണത്തിന് തടസ്സമാകുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ നടത്തിയ ശ്രമങ്ങളെ പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടുകയും ചെയ്തു. പ്രതികളിൽ നിന്ന് 83.65 ലക്ഷം രൂപ പിടിച്ചെടുത്തതായി പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വെളിപ്പെടുത്തി.
കുറ്റകൃത്യത്തിന് മുമ്പും ശേഷവും വിവിധ വ്യക്തികളുമായി ബന്ധപ്പെടാൻ ഒന്നിലധികം സിം കാർഡുകൾ ദർശൻ ഉൾപ്പെടെയുള്ളവർ ഉപയോഗിച്ചതായും ചൂണ്ടിക്കാട്ടി. ഇവർക്ക് ജാമ്യം അനുവദിക്കുന്നത് കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ (33) ജൂണിലാണ് ദർശൻ ഉൾപ്പെടെയുള്ളവർ സംഘം ചേർന്ന് കൊലപ്പെടുത്തിയത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകള്‍ നിരന്തരം വരാന്‍തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൊലപാതകത്തിലേക്ക് നീണ്ടത്. ആര്‍.ആര്‍. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകം നടന്നത്.
TAGS: KARNTAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru Court extends judicial custody of actor Darshan



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.