അലോപ്പതിക്കെതിരായ പരാമർശം പിൻവലിക്കണം; ബാബ രാംദേവിനോട് ഹൈക്കോടതി

ന്യൂഡൽഹി: അലോപ്പതിക്കെതിരായ വിവാദ പരാമർശം പിൻവലിക്കണമെന്ന് പതഞ്ജലി സഹസ്ഥാപകനും യോഗ ഗുരുവുമായ ബാബ രാംദേവിനോട് ഡൽഹി ഹൈക്കോടതി. പതഞ്ജലിയുടെ കൊറോണിൽ കോവിഡിനുള്ള മരുന്നാണെന്ന അവകാശവാദം പിൻവലിക്കാനും നിർദേശമുണ്ട്. അലോപ്പതി മരുന്നുകളും ഡോക്ടർമാരും കോവിഡ് മരണത്തിന് കാരണമായതായി ആരോപിക്കുന്ന പോസ്റ്റുകൾ മൂന്ന് ദിവസത്തിനകം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കാനാണ് നിർദേശം.
പതഞ്ജലിയുടെ കൊറോണിൽ ഉപയോഗിക്കുന്നതിലൂടെ കോവിഡ് ഭേദമാകുമെന്ന് ബാബ രാംദേവ് അവകാശവാദമുന്നയിച്ചിരുന്നു. അതേസമയം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള മരുന്ന് എന്ന ലൈസൻസാണ് ഈ ടാബ്ലെറ്റിനുള്ളത്. ഇതിനെയാണ് കോവിഡ് ഭേദമാക്കാനുള്ള മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് പതഞ്ജലി പരസ്യം ചെയ്യുന്നത്.
പതഞ്ജലിയുടെ മരുന്നുകൾക്ക് പരസ്യം ചെയ്യാൻ ഇവരെ ഇനിയും അനുവദിച്ചാൽ, അത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നതിനൊപ്പം ആയുർവേദത്തിൻ്റെ പ്രശസ്തിക്ക് തന്നെ മങ്ങലേൽക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇതിനെ തുടർന്നാണ് കോടതി നടപടി.
പതഞ്ജലിയുടെ മരുന്നുകൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് അലോപ്പതി മരുന്നുകളാണ് കോവിഡ് മരണം വർധിക്കുന്നതിന് കാരണമായതെന്ന് ആരോപിക്കുന്ന പ്രസ്താവനകളും പോസ്റ്റുകളുമാണ് പതഞ്ജലി പുറത്തിറക്കിയത്. ഡോക്ടർമാരുടെ വിവിധ സംഘടനകൾ നൽകിയ പരാതിയിലാണ് ഉത്തരവ്.
TAGS: HIGH COURT | BABA RAMDEV
SUMMARY: Delhi court orders Baba Ramdev to remove claims promoting Coronil as Covid-19 ‘cure'



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.