ഡെങ്കിപ്പനി കേസുകളിൽ വർധന; മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്


ബെംഗളൂരു: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോവിഡ് വാർ റൂമുകളുടെ മാതൃകയിൽ ഡെങ്കി വാർ റൂമുകൾ സ്ഥാപിക്കും.

രണ്ടോ മൂന്നോ ഡെങ്കിപ്പനി കേസുകൾ ഒരേ സ്ഥലത്ത് റിപ്പോർട്ട്‌ ചെയ്‌താൽ അവ ഹോട്ട്‌സ്‌പോട്ടായി കണക്കാക്കും. ബിബിഎംപി, ആശ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലും കൊതുകിൻ്റെ ലാർവകളെ നശിപ്പിക്കുന്നതിനുള്ള ശുചീകരണ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്. ഈ സമയം വീടുകളിൽ ഉള്ളവർ 30 മിനിറ്റ് പുറത്തിറങ്ങാതിരിക്കണമെന്നും വകുപ്പ് നിർദേശിച്ചു.

ഡെങ്കിപ്പനി ബാധിതരുള്ള സ്ഥലങ്ങളിൽ പനി ക്ലിനിക്കുകൾ തുറക്കണം. ഹോട്ട്‌സ്‌പോട്ടുകളിൽ താമസിക്കുന്ന ബിപിഎൽ കാർഡുള്ളവർക്ക് കൈകളിലും കാലുകളിലും കഴുത്തിലും പുരട്ടാൻ വേപ്പെണ്ണ നൽകും. വേപ്പെണ്ണ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സിട്രോനെല്ല ഓയിൽ, ലെമൺ ഗ്രാസ് ഓയിൽ, കൊതുകു നിവാരണ ക്രീമുകൾ എന്നിവ വിതരണം ചെയ്യും.

ഡെങ്കിപ്പനി ബാധിതരെ പനി വന്ന ദിവസം മുതൽ 14 ദിവസം വരെ ക്വാറൻ്റൈനിൽ താമസിപ്പിക്കും. എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും ഡെങ്കിപ്പനി ബാധിതർക്കായി 10 കിടക്കകളും ബിപിഎൽ, എപിഎൽ കാർഡുള്ളവർക്ക് സൗജന്യ ചികിത്സയും ലഭ്യമാക്കും.

TAGS: |
SUMMARY: Health department issues guidelines to combat dengue spread in Karnataka


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!