ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചു

ബെംഗളൂരു: ബിബിഎംപിയെ വിഭാജിക്കുന്നത് ലക്ഷ്യം വെച്ചുള്ള ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ കർണാടക നിയമസഭയിൽ അവതരിപ്പിച്ചു. ബിബിഎംപിയെ പരമാവധി 10 സിറ്റി കോർപ്പറേഷനുകളാക്കി വിഭജിക്കനാണ് ബിൽ നിർദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആഭ്യന്തരം, നഗരവികസനം, ഗതാഗതം, ഊർജം എന്നീ വകുപ്പുകൾ വഹിക്കുന്ന കർണാടക മന്ത്രിമാരും ബെംഗളൂരുവിൽ നിന്നുള്ള മന്ത്രിമാരെ ഉൾപ്പെടുത്തി ബിൽ നിയമമാക്കാൻ പുതിയ കമ്മിറ്റി രൂപീകരിക്കും. ഇവരെക്കൂടാതെ, സിറ്റി കോർപ്പറേഷനുകളുടെ മേയർമാർ, സിറ്റി കോർപ്പറേഷൻ അംഗങ്ങൾ നാമനിർദ്ദേശം ചെയ്യുന്ന ഓരോ സിറ്റി കോർപ്പറേഷനിൽ നിന്നും രണ്ട് അംഗങ്ങൾ വീതാവും പുതിയ കമ്മിറ്റിയുടെ ഭാഗമാകും.
ബെംഗളൂരു ഡെവലപ്‌മെൻ്റ് അതോറിറ്റി കമ്മീഷണർ, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് ചെയർപേഴ്‌സൺ, ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെൻ്റ് ലിമിറ്റഡ്, ബെസ്കോം എന്നിവയുടെ മാനേജിംഗ് ഡയറക്ടർമാർ, ബെംഗളൂരു പോലീസ് കമ്മീഷണർ, ബെംഗളൂരു മെട്രോപൊളിറ്റൻ ലാൻഡ് ട്രാൻസ്‌പോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അതോറിറ്റി, ചീഫ് ടൗൺ പ്ലാനർ, ജിബിഎയുടെ എൻജിനീയർ-ഇൻ-ചീഫ്, കർണാടക സ്റ്റേറ്റ് ഫയർ ആൻഡ് എമർജൻസി സർവീസസ് ഡയറക്ടർ എന്നിവർ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.
നേരത്തെ കർണാടക മുൻ ചീഫ് സെക്രട്ടറി ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാൻ ശുപാർശ ചെയ്തിരുന്നു.
ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള ബിബിഎംപി പുനസംഘടനാ കമ്മിറ്റി, നഗരത്തിൻ്റെ ഭരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ സമിതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ബിബിഎംപിയുടെ സ്ഥാനത്ത് പത്തോളം പുതിയ കോര്പഷനുകൾ രൂപീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
TAGS: BENGALURU | GREATER BENGALURU GOVERNANCE BILL
SUMMARY: Greater Bengaluru Governance Bill tabled in Karnataka Assembly



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.