കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍; ലേര്‍ണിംഗ് ടു ലവ്- മികച്ച ചിത്രം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടത്തി. ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഫെസ്റ്റിവല്‍ ചലച്ചിത്ര നാടക പ്രവര്‍ത്തകന്‍ പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ പുരസ്‌കാര ജേതാവ് ഉണ്ണി വിജയന്‍ വിശിഷ്ടാതിഥിയായി.
കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പിവിഎന്‍ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളിധരന്‍, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍, സെക്രട്ടറി ജെയ്‌ജോ ജോസഫ്, ട്രഷറര്‍ ഹരികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
ഇരുപത്തിമൂന്ന് എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ട് ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനം നടന്നു. പ്രശസ്ത സിനിമ സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു വീഡിയോ കോളിലൂടെ സദസിനെ അഭിസംബോധന ചെയ്തു. സമ്മേളനത്തില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു.
▪️ മികച്ച ചിത്രം – ലേര്‍ണിംഗ് ടു ലവ് (സംവിധായകന്‍-ദര്‍ശന്‍ കെ)
▪️ സംവിധായകന്‍ – എം ശ്രീലക്ഷ്മി (സിനിമ -ഫോര്‍ട്ടി)
▪️ നടന്‍ – കാര്‍ത്തിക് കെ നഗരം (സിനിമ – തൊണ്ടി)
▪️ നടി – ഫറ ഷിബില ( ലൈഫ് ഈസ് ബ്യുട്ടിഫുള്‍)
ഈസ് ബ്യുട്ടിഫുളിന്റെ സംവിധാനത്തിന് ബൈജു രാജ് ചേകവരും, വധു വരിക്കപ്ലാവ് എന്ന സിനിമയിലെ അഭിനയത്തിന് പ്രമോദ് അപിയാലും വീല്‍ എന്ന സിനിമയുടെ ഛായാഗ്രഹണത്തിന് ലിയോണ്‍ ഐസക് ലിം എന്നിവരും ജൂറിയുടെ പ്രത്യേക പ്രശംസക്ക് അര്‍ഹനായി. ഡോ ബിജു, പ്രകാശ് ബാരെ, ഉണ്ണി വിജയന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.
TAGS : SHORT FILM FEST
SUMMARY : Kerala Samajam Short Film Festival



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.