ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പം മാന്നാറില്‍ പൂര്‍ത്തിയാവുന്നു

ബെംഗളൂരു: ബെംഗളൂരു ശ്രീനാരായണ സമിതിയില്‍ സ്ഥാപിക്കുന്നതിനായി മാന്നാറില്‍ ഒരുക്കുന്ന മഹാകവി കുമാരനാശാന്റെ അര്‍ദ്ധകായ ശില്പത്തിന്റെ അവസാന മിനുക്കു പണികള്‍ പുരോഗമിക്കുന്നു. പ്രശസ്ത ശില്പിയും ചിത്രകാരനുമായ മാവേലിക്കര മാന്നാര്‍ സ്വദേശി ശ്രീകലാലയം വിനോദിന്റെ കരവിരുതിലാണ് ശില്പം ഒരുങ്ങുന്നത്.
ഏകദേശം 45 ദിവസത്തോളം എടുത്താണ് ശില്പത്തെ ആശാന്റെ രൂപസാദൃശ്യത്തിലേക്കെത്തിച്ചതെന്ന് ശില്പി വിനോദ് സാക്ഷ്യപ്പെടുത്തുന്നു. ശില്പത്തിന് ഏകദേശം 80 കിലോയോളം ഭാരമാണുള്ളത്. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ ഉയോഗപ്പെടുത്താതെ, തന്റെ സ്വന്തം കരവിരുത് ഉപയോഗിച്ചു മാത്രമാണ് ഈ ശില്പം പൂര്‍ത്തീകരിക്കുന്നതെന്ന് വിനോദ് പറഞ്ഞു.
1924 ജനുവരി 16 ന് അമ്പതാം വയസ്സില്‍ അന്തരിച്ച കുമാരനാശാന് ബെംഗളൂരു നഗരത്തില്‍ ആദ്യമായാണ് ഒരു സ്മാരകം ഒരുക്കുന്നത്. ശ്രീനാരായണ സമിതിയുടെ ഈ സംരംഭത്തെ നഗരത്തിലെ വിവിധ കോണുകളിലുള്ള മലയാളി സംഘടനകള്‍ പ്രശംസിക്കുകയുണ്ടായി. ജൂലൈ മാസം മദ്ധ്യത്തോടെ ആശാന്റെ അര്‍ദ്ധകായ ശില്പം ശ്രീനാരായണ സമിതി തിരുമുറ്റത്ത് സ്ഥാപിച്ച് അനാഛാദനം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീനാരായണ സമിതി ജനറല്‍ സെക്രട്ടറി എം. കെ. രാജേന്ദ്രന് അറിയിച്ചു.
TAGS : SREE NARAYANA SAMITHI
SUMMARY : Mahakavi Kumaranashan's half-length sculpture to be installed at Sree Narayana Samiti, Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.