മലയാളം മിഷന്‍-കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി കന്നഡ പഠനപദ്ധതിയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: സംസ്ഥാനത്തെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളിലും മറ്റു മലയാളി കൂട്ടായ്മകളിലും കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ പിന്തുണയോടെ നടത്തുന്ന കന്നഡ ഭാഷാ പഠനക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. ഉച്ചക്ക് 1.30 ന് വികാസ സൗധ ഹാളില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു. ടി. ഖാദര്‍ പ്രഖ്യാപനം നിര്‍വഹിക്കും. ന്യൂനപക്ഷ ക്ഷേമ, കന്നഡ സാംസ്‌കാരിക മന്ത്രി ശിവരാജ എസ് തങ്ങടഗി ചടങ്ങില്‍ മുഖ്യാതിഥിയാകും. കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ പുരുഷോത്തമ ബിളിമളെ അധ്യക്ഷത വഹിക്കും. എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുധാകരന്‍ രാമന്തളി സംസാരിക്കും. ബെംഗളൂരുവിലെ വിവിധ സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. ക്ലാസുകളുടെ നടത്തിപ്പ് അടക്കമുള്ള മാർഗ നിർദേശങ്ങൾ യോഗത്തിൽ ചെയർമാൻ ബിളിമളെ നൽകും. ഓഗസ്റ്റ് 15 മുതൽ 20 കേന്ദ്രങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
മൂന്നു മാസം നീളുന്ന ലഘു പാഠ്യപദ്ധതി കന്നഡ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് രൂപപെടുത്തിയിരിക്കുന്നത്. 35 ല്‍ കുറയാത്ത പഠിതാക്കളും 3 കോര്‍ഡിനേറ്റര്‍മാരും, പഠന കേന്ദ്രവുമുള്ള സംഘടനകള്‍ക്ക് ക്ലാസ്സുകള്‍ നടത്താവുന്നതാണ്. ജോലിക്കും പഠനത്തിനുമായി സംസ്ഥാനത്ത് എത്തുന്ന മലയാളികളെ കന്നഡ അറിയാവുന്നവരായി മാറ്റുകയാണ് ലക്ഷ്യമെന്നും പദ്ധതിയുടെ വിജയത്തിനായി മലയാളി സംഘടനകളുടെ സഹകരണം അഭ്യര്‍ഥിക്കുന്നതായും ജനറല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9739200919, 9379913940
TAGS : MALAYALAM MISSION
SUMMARY : Malayalam Mission-Kannada Development Authority Kannada study program started today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.