മെെസൂരു കേരളസമാജം നോര്‍ക്ക പദ്ധതി ബോധവത്കരണ പരിപാടി നാളെ

ബെംഗളൂരു: കേരളാ സംസ്ഥാന സര്‍ക്കാര്‍ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക വഴി നല്‍കിവരുന്ന നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ്, ഇന്‍ഷൂറന്‍സ് കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, വിദേശ റിക്രൂട്ട്മെന്‍റ്, പ്രവാസി വെല്‍ഫെയര്‍ പെന്‍ഷന്‍ വിവിധ വികസന സഹായ പദ്ധതികള്‍ എന്നിവയെ സംബന്ധിച്ചുള്ള ബോധവത്കരണ പരിപാടി 27 ന് രാവിലെ 11 മണിക്ക് മെെസൂരു കേരളാ സമാജത്തില്‍ നടക്കും. നോര്‍ക്ക കര്‍ണാടക ഡവലപ്പ്‌മെന്‍റ് ഓഫീസര്‍ റീസ രഞ്ജിത്ത് പദ്ധതികളെ കുറിച്ച് വിശദീകരിക്കും.
നോർക്കയുടെ പ്രവാസി ക്ഷേമ പദ്ധതികളിൽ ചേരാനുള്ള സൗകര്യം പരിപാടിയിൽ ഒരുക്കുന്നതാണെന്നും മെെസൂരുവിലും പരിസര പ്രദേശത്തുമുള്ള എല്ലാ മലയാളി കുടുംബാംഗങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികൾ അറിയിച്ചു. പദ്ധതിയില്‍ ചേരുന്നതിനായുള്ള അപേക്ഷാ ഫോം സമാജം ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. താഴെ കൊടുത്ത രേഖകളുമായി അന്നേ ദിവസം സമാജത്തില്‍ എത്തിച്ചേരണമെന്നും ഭാരവാഹികൾ അറിയിച്ചു.
ആവശ്യമായ രേഖകള്‍: 1. ആധാര്‍ കാര്‍ഡ്, 2. വോട്ടര്‍ ഐഡി, 3. ഫോട്ടോ, 4. മറ്റ് രേഖകള്‍ (റെന്‍റല്‍ അഗ്രിമെന്‍റ്/ കറണ്ട് ബില്‍/ഗ്യാസ് കണക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും ഒന്ന്)
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക : 9448166261 . 9845471355, 9741245179
TAGS : NORKA ROOTS
SUMMARY : Mysuru Kerala Samajam Norka Project Awareness Program on Sunday



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.