വാൽമീകി കോർപറേഷൻ അഴിമതി; ഒരാൾ കൂടി പിടിയിൽ

ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ഗ്രാഫിക് ഡിസൈനർ ശ്രീനിവാസ് റാവു ആണ് അറസ്റ്റിലായത്. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് കോർപ്പറേഷനിൽ നിന്ന് 10 കോടിയിലധികം രൂപ തട്ടിയതിനും പിന്നീട് അക്കൗണ്ട് ഉടമകളിൽ നിന്ന് പണം പിരിച്ചതിനുമാണ് ഇയാൾ അറസ്റ്റിലായത്.
അഴിമതിക്കേസ് പ്രതിയായ സത്യനാരായണ വർമ്മയുടെ അടുത്ത അനുയായിയുമാണ് ശ്രീനിവാസ്. ഛത്തീസ്ഗഡിൽ സമാനമായ അഴിമതിയിൽ വർമ്മയ്‌ക്കൊപ്പം ഇയാൾ പ്രതിയായിരുന്നു. വിശാഖപട്ടണം സ്വദേശിയും ഭാര്യയ്‌ക്കൊപ്പം ബെംഗളൂരുവിൽ താമസിക്കുകയും ചെയ്യുന്ന റാവു ഒരു ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നുവെന്ന് എസ്ഐടി വൃത്തങ്ങൾ അറിയിച്ചു. കർണാടകയിലെ പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള ഫണ്ടിൽ നിന്ന് യഥാക്രമം 3.3 കോടി രൂപയും 1.3 കോടി രൂപയും നൽകി രണ്ട് ഹൈദരാബാദ് ഓട്ടോ ഡീലർമാരിൽ നിന്ന് ഉപയോഗിച്ച ലംബോർഗിനി, മെഴ്‌സിഡസ് ബെൻസ് എന്നിവ വർമ്മ വാങ്ങിയിരുന്നു. ചോദ്യം ചെയ്യലിൽ അഴിമതിയിൽ റാവുവിൻ്റെ പങ്ക് അദ്ദേഹം വെളിപ്പെടുത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷൻ്റെ അക്കൗണ്ടൻ്റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ നടന്ന കോടികളുടെ അഴിമതി പുറത്തുവരുന്നത്. കോർപ്പറേഷൻ അനധികൃത കൈമാറ്റം നടന്നു എന്നും ഗ്രാൻ്റ് തുക ദുരുപയോഗം ചെയ്‌തുവെന്നും മരണക്കുറിപ്പെഴുതിയാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തത്.പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎൽഎയുടെ പേരും ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ബി നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചു.
TAGS: KARNATAKA | ARREST | VALMIKI SCAM
SUMMARY: Graphic designer arrested in valmiki corporation scam



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.