കുട്ടികൾക്ക് വിളമ്പിയ മുട്ട ഫോട്ടോ എടുത്ത ശേഷം തിരിച്ചെടുത്തു; രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

ബെംഗളൂരു: അങ്കണവാടിയിൽ കുട്ടികൾക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ മുട്ട, ഫോട്ടോയും വീഡിയോയും പകർത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാർ. കോപ്പാൾ ജില്ലയിലാണ് സംഭവം. കുട്ടികളുടെ പ്ലേറ്റില്‍ മുട്ടകള്‍ വിളമ്പിയ ശേഷം ജീവനക്കാർ തന്നെ തിരിച്ചെടുക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ലക്ഷ്മി, ഷൈനസ ബീഗം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അങ്കണവാടികളിലെ കുട്ടികള്‍ക്ക് മുട്ടകള്‍ വിളമ്പുകയും പിന്നീട് അത് പ്ലേറ്റില്‍ നിന്ന് തിരിച്ചെടുക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഭക്ഷണം കിട്ടുന്നതിനിടെ കുട്ടികള്‍ കൈകൂപ്പി പ്രാര്‍ഥിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിച്ചതായി ബ്ലോക്ക് വിദ്യാഭ്യാസ ഉദ്യോഗസ്ഥർ പറഞ്ഞു.
അങ്കണവാടിയിലെ കുട്ടികള്‍ക്ക് മുട്ടനല്‍കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാൽ എല്ലാ കുട്ടികൾക്കും സർക്കാർ ആനുകൂല്യം ലഭിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങളെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണത്തിനു ഉത്തരവിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനിത-ശിശുക്ഷേമ വകുപ്പ് കൊപ്പാളിലെ അങ്കണവാടി ജീവനക്കാർക്കായി പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചു.
Two Anganwadi workers were suspended in Karnataka's Koppal district after a video of them went viral in which they were seen taking back eggs from kids' plates after being served.
The Anganwadi workers served eggs to the kids, recorded the video and then took back the eggs from… pic.twitter.com/vXpMu3UhCK
— IndiaToday (@IndiaToday) August 10, 2024
TAGS: KARNATAKA | SCHOOL MEALS
SUMMARY: Anganwadi workers serve eggs to children, take them back after photo



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.