വയനാടിനായി കൈകോർത്ത് ബെംഗളൂരു

ബെംഗളൂരു: വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല പ്രദേശങ്ങളില്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസം പകരാനും സഹായം എത്തിക്കാനും വേണ്ട നടപടികള്‍ എടുക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ നടന്ന ലോക കേരളസഭാംഗങ്ങളുടെയും ബെംഗളൂരുവിലെ സാംസ്‌കാരിക സംഘടന പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.
നോര്‍ക്ക റൂട്ട് ഡെവലപ്‌മെന്റ് ഓഫീസര്‍ ശ്രീമതി റീസ രഞ്ജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന ഗൂഗിള്‍ മീറ്റില്‍ ലോക കേരളസഭാംഗങ്ങളായ സി കുഞ്ഞപ്പന്‍, എല്‍ദോ ബേബി, എം.കെ.നൗഷാദ്, കെ.പി. ശശിധരന്‍, റജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സിപിഎസി സെക്രട്ടറി ഗിരീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി അനിരുപ് വത്സന്‍, സൗത്ത് വെസ്റ്റ് കേരളസമാജം പ്രസിഡന്റ് പ്രമോദ് വി, പൂജാരി മനോജ് വിശ്വനാഥന്‍, ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി, മലയാളം മിഷന്‍ കോഡിനേറ്റര്‍ ജീവന്‍, സര്‍ജാപുര മലയാളി സമാജം സെക്രട്ടറി രാജീവ് കുന്തലഹള്ളി, കൈരളി കലാസമിതി പ്രസിഡന്റ് സുധാകരന്‍ രാമന്തളി, കേരള സമാജം സെക്രട്ടറി അജിത്ത് കോടോത്ത്, സുവര്‍ണ കര്‍ണാടക കേരളസമാജം പ്രസിഡന്റ് രാജന്‍ ജേക്കബ്, കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി, ജയ്‌ജോ ജോസഫ്, ഡോ. നകുല്‍ (എയ്മ), ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മ ദാസ്, തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.പി. പ്രദീപ്, മംഗളൂരു കേരള സമാജം സെക്രട്ടറി മാക്‌സിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നീ നഗരങ്ങളിലെ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാനും വയനാട് കളക്ടറേറ്റും കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് അവരെ പുനരധിവസിപ്പിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും യോഗം അഭിപ്രായപ്പെട്ടു. സംഘടനകളിലൂടെ പണം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ സഹായം എത്തിക്കാനും യോഗം തീരുമാനിച്ചു.
TAGS : WAYANAD LANDSLIDE | MALAYALI ORGANIZATION | NORKA ROOTS



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.