ബെംഗളൂരുവിന് മെട്രോ നഗരമെന്ന പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിന് മെട്രോ നഗരമെന്ന പദവി നൽകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിലെ നഗര നയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ തീരുമാനം. പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രാലയ സഹമന്ത്രി പങ്കജ് ചൗധരിയാണ് തീരുമാനം സ്ഥിരീകരിച്ചത്. നിലവിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ നാല് പ്രധാന നഗരങ്ങൾക്കാണ് മെട്രോ പദവിയുള്ളത്. മെട്രോ പദവിയുള്ള നഗരങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും ഉണ്ട്.
മെട്രോ നഗരങ്ങളിലെ നിവാസികൾക്ക് നികുതി ഇളവുകൾ ലഭിക്കും. ഹൗസ് റെൻ്റ് അലവൻസ് വിഭാഗത്തിലെ നികുതി ഇളവാണ് പ്രധാന നേട്ടം. മെട്രോ നഗരങ്ങളിലെ ജീവനക്കാർക്ക്, ആദായനികുതി നിയമത്തിലെ സെക്ഷൻ 10 (13എ) പ്രകാരം എച്ച്ആർഎ (ഹൗസ് റെന്റ്) ഇളവ് ലഭ്യമാണ്. മെട്രോ നഗരങ്ങളിൽ ശമ്പളത്തിൻ്റെ 50 ശതമാനം വരെ എച്ച്ആർഎ അലവൻസായി ലഭിക്കും. അതേസമയം ബെംഗളൂരു ഉൾപ്പെടെയുള്ള മെട്രോ ഇതര നഗരങ്ങളിൽ ഈ പരിധി 40 ശതമാനം ആണ്. മെട്രോ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു നഗരത്തിനെ ഉൾപ്പെടുത്തണമെന്ന് കർണാടക ബിജെപി എംപി തേജസ്വി സൂര്യ ധനമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം നിഷേധിക്കപ്പെട്ടു.
🚨Centre refuses to grant ‘Metro' status to Bengaluru.
Disappointing! Reason given is also not satisfying!#Bangalore #Bengaluru #BrandBengaluru #GoI #Metro #India pic.twitter.com/6RquIIMvOY
— Brand Bengaluru (@brandBLR) August 8, 2024
TAGS: BENGALURU | METRO CITY
SUMMARY: Bengaluru unlikely to get metro city tag from centre



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.