ഭൂമി കൈമാറ്റത്തിൽ ക്രമക്കേട്; സിദ്ധാർഥ വിഹാര ട്രസ്റ്റിന് അനധികൃമായി ഭൂമി നൽകിയെന്ന് ആരോപണം

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ രാഹുൽ ഖാർഗെ നേതൃത്വം നൽകുന്ന സിദ്ധാർഥ വിഹാര ട്രസ്റ്റിന് കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി) ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടന്നതായി ആരോപണം. ബി.ജെ.പി. രാജ്യസഭാ എം.പി. ലഹർസിങ് സിറോയയാണ് ആരോപണവുമായി രംഗത്തെത്തിയത്.
ബെംഗളൂരുവിന് സമീപത്തെ ഡിഫൻസ് എയ്റോസ്പെയ്സ് പാർക്കിൽ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കാനായി മാറ്റിവെച്ച 45.94 ഏക്കറിലെ അഞ്ചേക്കറോളം സ്ഥലമാണ് ട്രസ്റ്റിന് അനുവദിച്ചത്. പട്ടികജാതി വിഭാഗക്കാർക്ക് അനുവദിക്കേണ്ട സ്ഥലം ലഭിച്ചത് ഖാർഗെയുടെ ഭാര്യയും മരുമകനും മക്കളും ചേർന്ന ട്രസ്റ്റിനാണെന്നും ഇത് അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവുമാണെന്നും ലഹർസിങ് സിറോയ ആരോപിച്ചു.
അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ചിത തുകയ്ക്ക്, ഇളവുകൾ ഒന്നുമില്ലാതെയാണ് ഭൂമി അനുവദിച്ചതെന്നും കർണാടക വ്യവസായമന്ത്രി എം.ബി. പാട്ടീൽ പ്രതികരിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ് ഭൂമി ഏറ്റെടുത്തതെന്ന് ഖാർഗെയുടെ മറ്റൊരു മകനും ട്രസ്റ്റിലെ അംഗവും കർണാടക ഐ.ടി. മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ പറഞ്ഞു. നൈപുണ്യവികസന കേന്ദ്രം തുടങ്ങാനാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Bangalore, Karnataka: BJP MP Lahar Singh Siroya says, “The land allocated to Mallikarjun Kharge's family by KIADB is intended for Scheduled Castes, Scheduled Tribes, and Dalit youths who wish to start a business after their education…” pic.twitter.com/awjBesSLqN
— IANS (@ians_india) August 26, 2024
TAGS: KARNATAKA | KIADB
SUMMARY: Kharge family trust got KIADB land near Bengaluru illegally, alleges BJP MP Lahar Singh Siroya



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.