ബെംഗളൂരുവിൽ ടണൽ റോഡ്, സ്കൈ ഡെക്ക് പദ്ധതികൾക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിൽ ടണൽ റോഡ്, സ്കൈ ഡെക്ക് പദ്ധതികൾക്ക് മന്ത്രിസഭാ അനുമതി നൽകിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഹെബ്ബാളിലെ എസ്റ്റീം മാൾ മുതൽ സിൽക്ക് ബോർഡ് ജംഗ്ഷൻ വരെയുള്ള അണ്ടർഗ്രൗണ്ട് വെഹിക്കുലർ ടണൽ ഇൻ ട്വിൻ ട്യൂബ് മാതൃകയാണ് നഗരത്തിൽ നടപ്പാക്കുന്നത്. 12,690 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്. കെ.പാട്ടീൽ പറഞ്ഞു.
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ വർഷം മെയിൽ ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനുമിടയിലുള്ള 18 കിലോമീറ്റർ ടണൽ റോഡിൻ്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ നഗരവികസന വകുപ്പിനോട് നിർദേശിച്ചിരുന്നു.
ഇതിനായി സ്വകാര്യ കൺസൾട്ടൻ്റിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ടണൽ റോഡിൻ്റെ പ്രവേശന, എക്സിറ്റ് പോയിൻ്റുകളും അന്തിമമാക്കിയിരുന്നു. എന്നാൽ മന്ത്രിസഭാ അനുമതി ലഭിച്ചിരുന്നില്ല.
സ്കൈ ഡെക്ക് പദ്ധതിക്ക് കീഴിൽ 500 കോടി രൂപ ചെലവിൽ 250 അടി ഉയരമുള്ള ടവർ നിർമിക്കുമെന്നും പാട്ടീൽ പറഞ്ഞു. എന്നാൽ ഇതിനായുള്ള ലൊക്കേഷൻ ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ വികസന പദ്ധതികൾക്കായി ബിബിഎംപി പരിധിയിൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് കൈമാറ്റം ചെയ്യാവുന്ന വികസന അവകാശ പദ്ധതി പ്രകാരം നൽകുന്ന നഷ്ടപരിഹാരത്തിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
TAGS: BENGALURU | TUNNEL ROAD
SUMMARY: Tunnel Road, Sky Deck project in Bengaluru get Cabinet nod



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.