ജയിൽ മാറ്റത്തിനിടയിലും ദർശന് വിഐപി പരിഗണന; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ബെംഗളൂരു: ജയിൽ മാറ്റത്തിനിടെ കൊലക്കേസ് പ്രതിയായ നടൻ ദർശന് വിഐപി പരിഗണന നൽകിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ബെംഗളൂരുവിൽ നിന്ന് ബെള്ളാരി ജയിലിലേക്ക് കൊണ്ടുവരുമ്പോൾ ദർശൻ സൺഗ്ലാസ് ധരിച്ചെന്ന ആരോപണത്തെ തുടർന്നാണ് ദർശന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയവേ ദര്‍ശന് വിഐപി പരിഗണന ലഭിച്ചതിനെ തുടർന്നാണ് ജയിൽ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. സംഭവം വിവാദമായതോടെ ഒമ്പത് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ ബെള്ളാരി ജയിലിലേക്ക് മാറ്റാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
ബ്രാന്‍ഡഡ് ടീ ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് ബെള്ളാരി ജയിലിലേക്ക് പ്രവേശിക്കുന്ന ദര്‍ശന്‍റെ ചിത്രങ്ങളാണ് വിവാദമായത്. സണ്‍ഗ്ലാസ് മുഖത്തുവയ്ക്കാതെ ടീ ഷര്‍ട്ടിനു പുറത്ത് ഹാങ് ചെയ്തിരിക്കുകയാണ്.
എന്നാല്‍ ദര്‍ശന്‍റെ ദർശൻ്റെ സൺഗ്ലാസ് പവർ ഗ്ലാസാണെന്നും വിചാരണ തടവുകാർക്കും കണ്ണിന് പ്രശ്‌നമുള്ള കുറ്റവാളികൾക്കും ഈ കണ്ണട ധരിക്കാൻ അനുവാദമുണ്ടെന്നും ഇത് കുറ്റകരമല്ലെന്നും ബെള്ളാരി പോലീസ് വൃത്തങ്ങൾ പറഞ്ഞു. നടന് സൺഗ്ലാസിനോട് സാമ്യമുള്ള കൂളിംഗ് ഗ്ലാസുകൾ ധരിക്കാമെന്ന് ജയിൽ നോട്ടീസിൽ പറഞ്ഞിരുന്നെങ്കിലും ഇത് ദർശൻ്റെ പവർ ഗ്ലാസാണെന്ന് പോലീസ് വ്യക്തമാക്കി.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan's Bellary Jail Entry, The Branded T-Shirt And Goggles Everyone's Talking About enters another controversy



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.