അനധികൃത സ്വത്ത് സമ്പാദന കേസ്; ലോകായുക്തക്ക് മുമ്പിൽ ഹാജരായി ഡി. കെ. ശിവകുമാർ

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ലോകായുക്തക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ലോകായുക്ത ബുധനാഴ്ച ശിവകുമാറിന് സമൻസ് അയച്ചിരുന്നു.
ഏകദേശം മൂന്ന് മണിക്കൂറോളം ഉദ്യോഗസ്ഥർ അദ്ദേഹം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ലോകായുക്ത ഉദ്യോഗസ്ഥർ അറിയിച്ചു.
2017 ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെത്തുടർന്നാണ് ഡി കെ ശിവകുമാറിനെതിരെ കേസെടുത്തത്. ഡൽഹിയിലും ബംഗളുരുവിലെ വസതിയിലുമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുകയായിരുന്നു. 2013 – 2018 വരെയുള്ള കാലയളവിൽ ശിവകുമാറും കുടുംബവും 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. കേസിൽ തനിക്കെതിരായ സിബിഐയുടെ എഫ്ഐആർ ചോദ്യം ചെയ്ത് ശിവകുമാർ സമർപ്പിച്ച ഹർജി ഇക്കഴിഞ്ഞ ജൂലൈ 15ന് സുപ്രീം കോടതി തള്ളിയിരുന്നു.
സിബിഐ എഫ്‌ഐആറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതി തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന്, ജസ്റ്റിസുമാരായ ബേല എം ത്രിവേദിയും എസ് സി ശര്‍മയും വ്യക്തമാക്കിയിരുന്നു.
TAGS: KARNATAKA | DK SHIVAKUMAR
SUMMARY: Karnataka Deputy CM Shivakumar appears before Lokayukta police in DA case probe