മെട്രോ പാതയുടെ നിർമാണം; ഡബിൾ ഡെക്കർ മേൽപ്പാലം പൊളിച്ചുനീക്കിയേക്കും

ബെംഗളൂരു: മെട്രോ മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായ റെഡ് ലൈൻ നിർമാണത്തിനായി ബെംഗളൂരുവിലെ ഡബിൾ ഡെക്കർ മേൽപ്പാലം പൊളിച്ചുനീക്കിയെക്കും. 25 കോടി രൂപ ചെലവിൽ നിർമിച്ച ഡെൽമിയ മേൽപ്പാലം അടുത്തിടെയാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്.
ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. പുതിയ മെട്രോ ലൈൻ മേൽപ്പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന തരത്തിലാണ് പദ്ധതി. മേൽപ്പാലത്തിന് ഇരുവശത്തും തൂണുകൾ സ്ഥാപിച്ച് വയഡക്ട് സ്ഥാപിക്കാനാണ് ബിഎംആർസിഎൽ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ ഡബിൾ ഡെക്കർ മേൽപ്പാലം പൊളിക്കാതെ മെട്രോ മേൽപ്പാലത്തിനായി തൂണുകൾ സ്ഥാപിക്കുക എന്നത് അസാധ്യമാണെന്നാണ് വിലയിരുത്തൽ.
ജെപി നഗർ നാലാം ഘട്ടത്തിനും കെമ്പാപുരയ്ക്കും ഇടയിൽ ഔട്ടർ റിങ് റോഡിൽ എലിവേറ്റഡ് കോറിഡോർ നിർമ്മിക്കാനും ബിഎംആർസിഎൽ പദ്ധതിയിടുന്നുണ്ട്. പോർട്ടൽ ബീം ഉപയോഗിച്ച് മേൽപ്പാലത്തിന് മുകളിൽ വയഡക്റ്റ് നിർമിക്കാനുള്ള ആലോചന സജീവമായിരുന്നു.
പാതയിലെ പോർട്ടൽ ബീം നിർമാണത്തിനായി സർവീസ് റോഡിനോട് ചേർന്ന് 840 ചതുരശ്ര മീറ്റർ സ്ഥലം ഏറ്റെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ഈ നീക്കത്തിന് ബിബിഎംപി സമ്മതം മൂളുകയും ചെയ്തിരുന്നു. യെല്ലോ ലൈൻ മെട്രോയിൽ റാഗിഗുഡ്ഡയെയും സിൽക്ക് ബോർഡിനെയും ബന്ധിപ്പിക്കുന്ന ഒരു ഡബിൾ ഡെക്കർ മറ്റൊരു മേൽപ്പാലത്തിന്റെ നിർമാണം നിലവിൽ സർക്കാർ പരിഗണനയിലാണ്. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Double decker flyover in city may be removed for metro line construction



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.