മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് ഡിപ്പോകൾ കൂടി തുറക്കും

ബെംഗളൂരു: മെട്രോ ട്രെയിനുകൾക്കായി നഗരത്തിൽ അഞ്ച് പുതിയ ഡിപ്പോകൾ കൂടി തുറക്കും. നിലവിലുള്ള മൂന്നെണ്ണത്തിന് പുറമെയാണിത്. 2041 വരെ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കേണ്ട മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കും, കോച്ചുകൾ സൂക്ഷിക്കുന്നതിനും മറ്റുമാണ് പുതിയ ഡിപ്പോകൾ തുറക്കുന്നതെന്ന് ബിഎംആർസിഎൽ അറിയിച്ചു.
ഇതോടൊപ്പം ബൈയപ്പനഹള്ളി ഡിപ്പോയും പൂർണതോതിൽ പ്രവർത്തനക്ഷമമാക്കും. 249.19 കോടി രൂപ ചെലവിൽ പുനർനിർമ്മിച്ച ഡിപ്പോ രണ്ട് ലെവലുകളുള്ള ആദ്യ ഡിപ്പോയായിരിക്കും. ഔട്ടർ റിംഗ് റോഡിൽ (ഘട്ടം-2 എ) ഓടുന്ന 16 മെട്രോ ട്രെയിനുകൾക്കും എയർപോർട്ട് ലൈനുകളിലെ (ഘട്ടം-2 ബി) 21 ട്രെയിനുകൾക്കും മാത്രമേ ഈ ഡിപ്പോ ഉപയോഗിക്കാൻ സാധിക്കുള്ളു.
നവീകരിച്ച ഡിപ്പോയിൽ, ഒരു ലെവൽ ഗ്രൗണ്ടിന് താഴെയായി നിർമ്മിക്കും. മറ്റൊന്ന് ഗ്രേഡിലായിരിക്കും. ഘട്ടംഘട്ടമായി 2026-28 ഓടെ നഗരത്തിൽ മൊത്തം 159 മെട്രോ ട്രെയിനുകൾ ഓടിക്കാനാണ് ബിഎംആർസിഎൽ പദ്ധതിയിടുന്നത്.
പിങ്ക് ലൈനിലേക്ക് (നാഗവാര മുതൽ കലേന അഗ്രഹാര വരെ) 20 സ്റ്റേബിളിംഗ് ലൈനുകളുള്ള വരാനിരിക്കുന്ന കോതനൂർ ഡിപ്പോയിൽ 66 ശതമാനം പണി പൂർത്തിയായപ്പോൾ അഞ്ജനപുര (നോർത്ത്-സൗത്ത് ഗ്രീൻ ലൈൻ) ഡിപ്പോയിൽ 50 ശതമാനം വരെ പണി പൂർത്തിയായി. വിമാനത്താവളത്തിന് സമീപമുള്ള ഷെട്ടിഗെരെ ഡിപ്പോ 182.33 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. ഇവിടെ 49 ശതമാനം പണി പൂർത്തിയായി. നിലവിൽ കടുഗോഡി (വൈറ്റ്ഫീൽഡ്) ഡിപ്പോയാണ് പർപ്പിൾ ലൈനിൻ്റെയും ഗ്രീൻ ലൈനിൻ്റെ പീനിയ ഡിപ്പോയുടെയും സംരക്ഷണ ചുമതല വഹിക്കുന്നത്.
TAGS: BENGALURU | NAMMA METRO
SUMMARY: Five depots coming up to maintain Metro trains in Bengaluru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.