കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം; എം എസ് നഗർ കരയോഗം ചാമ്പ്യൻമാരായി

ബെംഗളൂരു : കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം ഗ്രാന്‍ഡ് ഫിനാലെ വയലിക്കാവല്‍ ഗായത്രി ദേവി പാര്‍ക് എക്സ്ടെന്‍ഷനില്‍ ഉള്ള തെലുഗു വിജ്ഞാന സമിതി ഹാളില്‍ നടന്നു. 42 കരയോഗങ്ങളില്‍ നിന്നുള്ള 1475 കലാകാരന്മാര് പങ്കെടുത്ത കലോത്സവത്തില്‍ 193 പോയിന്റുകള്‍ നേടി എം എസ് നഗര്‍ കരയോഗം സംസ്ഥാന കലോത്സവം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം തുല്യ പോയിന്റുകള്‍ നേടി ഹോറമാവു , കൊത്തനൂര്‍ കരയോഗങ്ങള്‍ പങ്കിട്ടു. മൂന്നാം സ്ഥാനം തിപ്പസാന്ദ്ര സി വി രാമന് നഗര്‍ കരയോഗവും കരസ്ഥമാക്കി. കലാതിലകം നിവേദ്യ നായര്‍ എ (ദാസറഹള്ളി കരയോഗം) വേദിക ശ്യാം (എം എസ് നഗര്‍ കരയോഗം) എന്നിവര്‍ പങ്കിട്ടു. കലാ പ്രതിഭ പ്രണവ് ജയചന്ദ്രന് (പീനിയ കരയോഗം) കൃഷ്ണനുണ്ണി (ഹോറമാവു കരയോഗം) എന്നിവര്‍ നേടി.

സംസ്ഥാന കലോത്സവം ഗ്രാന്‍ഡ് ഫിനാലെയുടെ ഉദ്ഘാടനം ചെയര്മാന് രാമചന്ദ്രന് പാലേരി നിര്‍വഹിച്ചു. ചടങ്ങില്‍ സിനിമ താരം അഞ്ജു അരവിന്ദ് മുഖ്യാതിഥി ആയിരുന്നു. ജനറല്‍ സെക്രട്ടറി ആര് മനോഹര കുറുപ്പ്, ട്രഷറര്‍ മുരളീധര്‍ നായര്‍, എംഎംഇടി പ്രസിഡണ്ട് ആര് മോഹന്‍ദാസ്, സെക്രട്ടറി എന്‍ കേശവപിള്ള, ഖജാന്‍ജി ബി സതീഷ്കുമാര്‍, മഹിളാ വിഭാഗം കോര്‍ കമ്മിറ്റി കണ്‍വീനര്‍ രാജലക്ഷ്മി നായര്‍ കലോത്സവം കണ്‍വീനര്‍മാരായ ഡോ. മോഹനചന്ദ്രന്, സി വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നാം സമ്മാനാര്‍ഹമായ തിരഞ്ഞെടുത്ത പരിപാടികള്‍ വേദിയില്‍ അരങ്ങേറി. വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.
TAGS : KNSS | STATE KALOTHSAVAM
SUMMARY : KNSS State Arts Festival; MS Nagar Kara Yogam became champions



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.