ബെംഗളൂരു സ്ഫോടനക്കേസ് പ്രതി അക്ബർ പാഷയെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടനക്കേസിൽ ഉൾപ്പെട്ട ഭീകരൻ അക്ബർ പാഷയെ നാഗ്പൂരിൽ നിന്നും ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റി. നാഗ്പൂരിൽ നിന്നുള്ള വിമാനത്തിലാണ് ഇയാളെ ബെളഗാവിയിലെത്തിച്ചത്. നിലവിൽ ഹിൻഡാൽഗ ജയിലിൽ കഴിയുന്ന ഗുണ്ട നേതാവ് ജയേഷ് പൂജാരിയുമായി അടുത്ത ബന്ധമുള്ളയാളാണ് അക്ബർ പാഷ.
കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ ഭീഷണിപ്പെടുത്തി 100 കോടി രൂപ നൽകിയില്ലെങ്കിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ജയേഷ് മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ അക്ബർ പാഷ ജയേഷ് പൂജാരിയുമായി ബന്ധപ്പെട്ടിരുന്നതായി നാഗ്പൂർ പോലീസ് കണ്ടെത്തി. പാഷയുടെ നേതൃത്വത്തിലാണ് ജയേഷ് കേന്ദ്രമന്ത്രിയെ ഭീഷണിപ്പെടുത്തിയതെന്നും കണ്ടെത്തിയിരുന്നു. ഇരുവരെയും ചോദ്യം ചെയ്ത ശേഷം അക്ബർ പാഷയെ ഹിൻഡാൽഗ ജയിലിലേക്ക് മാറ്റാൻ പോലീസ് തീരുമാനിക്കുകയായിരുന്നു.
TAGS: KARNATAKA | TERRORIST
SUMMARY: Terrorist involved in Bengaluru blast shifted from Nagpur to Hindalga jail



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.