മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയെ 60 അടി താഴ്ചയുള്ള കിണറ്റിൽ കണ്ടെത്തി

ബെംഗളൂരു: മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായ യുവതിയെ 60 അടി താഴ്ചയുള്ള കിണറ്റിൽ ജീവനോടെ കണ്ടെത്തി. ഗദഗ് ജില്ലയിലെ തോതഗന്തി ഗ്രാമത്തിലെ പാർവതി വീരയ്യ കൽമഠത്തെയാണ് വീട്ടിൽ നിന്നും കാണാതായത്. കർഷകത്തൊഴിലാളികളാണ് കിണറ്റിൽ നിന്ന് പാർവതിയെ രക്ഷപ്പെടുത്തിയത്.
കാണാതായ ദിവസം വീടു തൂത്തുവാരുന്നതിനിടെ അജ്ഞാതയായ ഒരു സ്ത്രീ തൻ്റെ വീടിന് പുറത്ത് വന്നിരുന്നെന്നും ഇവർ തന്നെ ബലമായി കഴുത്തിൽ പിടിച്ച് ഗ്രാമത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വയലിലെ കിണറ്റിലേക്ക് തള്ളുകയായിരുന്നുവെന്നും പാർവതി പറഞ്ഞു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും പാർവതി പറഞ്ഞു. പിറ്റേന്ന് ബോധം വന്നപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. ഉറക്കമുണർന്നപ്പോൾ ഇടതുകാലിലെ മോതിരമല്ലാതെ സ്വർണാഭരണങ്ങളൊന്നും തന്റെ പക്കൽ ഉണ്ടായിരുന്നില്ല. സഹായത്തിനായി നിലവിളിച്ചെങ്കിലും പക്ഷേ ആരും കേട്ടില്ലെന്നും പാർവതി പറഞ്ഞു. മൂന്നാം ദിവസം കരച്ചിൽ കേട്ട് വയലിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് ഇവരെ കിണറ്റിൽ കണ്ടെത്തിയത്. പോലീസ് എത്തിയ ശേഷം പാർവതിയെ ഗദ് ഗ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
60 അടിയോളം താഴ്ചയുള്ള കിണറ്റിൽ വെള്ളമില്ലാത്തതിനാൽ മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ നരേഗൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | MISSING
SUMMARY: Missing woman found alive after 3-days in 60-foot-deep well



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.