തുംഗഭദ്ര അണക്കെട്ടിൻ്റെ 33 ഗേറ്റുകളും മാറ്റിസ്ഥാപിക്കും

ബെംഗളൂരു: തുംഗഭദ്ര അണക്കെട്ടിൻ്റെ 33 ക്രസ്റ്റ് ഗേറ്റുകളും മാറ്റിസ്ഥപുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് നടപടി. അണക്കെട്ടിന്റെ ക്രസ്റ്റ് ഗേറ്റുകൾ മോശമായ അവസ്ഥയിലാണെന്നും സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള അണക്കെട്ട് സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്തിടെ തകർന്ന ക്രസ്റ്റ് ഗേറ്റ് നമ്പർ 19 ഇതിനോടകം മാറ്റിസ്ഥാപിച്ചിട്ടുണ്ട്.
ക്രെസ്റ്റ് ഗേറ്റിന് തകരാർ സംഭവിച്ചതോടെ കഴിഞ്ഞ മാസം ഡാമിൽ നിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നു. ഒരുലക്ഷത്തോളം ക്യൂസക്സ് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു അപകടം അണക്കെട്ടിൽ സംഭവിക്കുന്നത്. മുല്ലപ്പെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ ഡാം ആണ് തുംഗഭദ്ര.
കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കർഷകരുടെ ആശ്രയമാണ് തുംഗഭദ്ര ഡാം. ജലസേചനം, വൈദ്യുതി ഉത്പാദനം, പ്രളയ നിയന്ത്രണം എന്നിവയാണ് ഡാമിൻ്റെ ഉപയോഗം. 1953ലാണ് ഡാമിൻ്റെ നിർമാണം പൂർത്തിയായത്. കർണാടകയിൽ 9,26,438 ഏക്കർ, ആന്ധ്രാപ്രദേശിൽ 6,25,097 ഏക്കർ, തെലങ്കാനയിൽ 87,000 ഏക്കർ എന്നിവിടങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾക്കുള്ള പ്രധാന ജലസ്രോതസ്സാണ് അണക്കെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
TAGS: KARNATAKA | TUNGABHADRA DAM
SUMMARY: All 33 crest gates of tungabhadra dam to be replaced



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.