ദുര്‍ഗാ പൂജയ്ക്ക് ഹില്‍സ; കയറ്റുമതി വിലക്ക് മാറ്റി ബംഗ്ലാദേശ്


ഇന്ത്യയിലേക്കുള്ള ഹില്‍സ മത്സ്യത്തിന്റെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച്‌ ബംഗ്ലാദേശ്. ദുർഗാപൂജയ്ക്കായി 3,000 ടണ്‍ ഹില്‍സ മത്സ്യം കയറ്റുമതി ചെയ്യാൻ അനുമതി നല്‍കി. ദുർഗ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം.

ബംഗാളിലേക്ക് ഇലിഷ് കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യാപാരികളില്‍ നിന്ന് സെപ്റ്റംബർ 24നു മുമ്പ് അപേക്ഷകള്‍ സ്വീകരിക്കാൻ ബംഗ്ലാദേശ് വാണിജ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിബന്ധനകള്‍ക്ക് വിധേയമായാണ് കയറ്റുമതി. ലോകത്തെ ഹില്‍സ ഉല്‍പാദനത്തിന്റെ 70 ശതമാനവും ബംഗ്ലാദേശിലാണ്.

പശ്ചിമ ബംഗാളില്‍ വ്യാപകമായി ഉപയോഗിക്കുന്ന മത്സ്യമാണ് ഇലിഷ് എന്ന പേരിലും അറിയപ്പെടുന്ന ഹില്‍സ. ദുർഗാപൂജയുള്‍പ്പെടെയുള്ള ആഘോഷവേളകളില്‍ വിശിഷ്ട വിഭവങ്ങളിലൊന്നായാണ് ഹില്‍സ മത്സ്യത്തെ ഉപയോഗിക്കുന്നത്. ഇലിഷ് ബംഗാളി വിഭവങ്ങളില്‍ പ്രധാനമാണ്. ദുർഗാപൂജയുടെ ആഘോഷങ്ങള്‍ അടുത്തിരിക്കെ മത്സ്യക്കയറ്റുമതി നിരോധിച്ചത് ചർച്ചയായിരുന്നു.

ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് മത്സ്യലഭ്യത ഉറപ്പുവരുത്താനായാണ് മത്സ്യക്കയറ്റുമതി നിരോധിച്ചതെന്നായിരുന്നു ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ വാദം. ഇന്ത്യയിലേക്കുള്ള കയറ്റുമതി നിരോധിച്ചതോടെ ഹില്‍സയുടെ വിലയും കുതിച്ചുയർന്നിരുന്നു.

TAGS : | |
SUMMARY : Hilsa for Durga Puja; Export ban changed to Bangladesh


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!