ഭാര്യ വീട്ടില്‍നിന്ന് പുറത്താക്കി; പരാതിയുമായി ജയം രവി

ദിവസങ്ങള്‍ക്ക് മുമ്പാണ് നടൻ ജയം രവി ഭാര്യ ആർതിയുമായുള്ള വേർപിരിയല്‍ പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബർ 9ന് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന പ്രഖ്യാപന വേളയില്‍ ജയം രവി ഇത് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണെന്നാണ് പറഞ്ഞത്. എന്നാല്‍, തൻ്റെ സമ്മതമില്ലാതെയാണ് വിവാഹമോചന പ്രഖ്യാപനം നടത്തിയതെന്നായിരുന്നു ഭാര്യ ആർതിയുടെ പ്രതിരകരണം.
ഇപ്പോഴിതാ തൻ്റെ കാറും മറ്റ് സ്വത്തുക്കളും ആർതിയില്‍ നിന്ന് തിരിച്ചുപിടിക്കാൻ ജയം രവി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കാറും സ്വകാര്യ വ്സതുക്കളുമടക്കമുളള തന്റെ സ്വത്തുവകകള്‍ ആർതിയുടെ കൈവശമാണെന്നും അവയെല്ലാം തനിക്ക് കൈമാറണമെന്നുമുളള ആവശ്യവുമായാണ് ജയം രവി ചെന്നൈയിലെ അഡയാർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കിയിരിക്കുന്നത്.
ആർതി തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും ജയം രവിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോള്‍ ജയം രവി വീട്ടില്‍ വരുന്നില്ലെന്നായിരുന്നു ആരതിയുടെ പ്രതികരണം. തുടർന്ന് ജയം രവിയോടും ആർതിയോടും തർക്കം തമ്മില്‍ പറഞ്ഞു പരിഹരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പോലീസ്.
എന്നാല്‍ ജയം രവിയുടെ പരാതിയിലെ ആരോപണം ആർതി നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോട് ജയം രവി വീട്ടില്‍ വന്നിട്ടില്ലെന്നാണ് ആർതി പറഞ്ഞത്. തുടർന്ന് ജയം രവിയോടും ആരതിയോടും സംഘർഷം പരിഹരിക്കാനായി പരസ്പരം ആലോചിച്ച് തീരുമാനത്തിലെത്താനായി പോലീസ് നിർദ്ദേശിച്ചു.
ജയം രവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ആർതിയായിരുന്നു. മെറ്റയെ സമീപിച്ച് തന്റെ അക്കൗണ്ട് വീണ്ടെടുത്ത ശേഷം ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും നടൻ ഇൻസ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തു.
TAGS : JAYAM RAVI | CASE
SUMMARY : Jayamravi filed a police complaint



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.