ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരൻ പിടിയിൽ


ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരനും, ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയും, ബന്ധുക്കളും പിടിയിൽ. അനേകൽ ജിഗനിയിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റാഷിദ് അലി സിദ്ദിഖിയെയും കുടുംബത്തെയുമാണ്  അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. ജിഗനിയിൽ റസ്റ്റോറൻ്റ് നടത്തിവരികയായിരുന്നു ഇയാൾ.

കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന റാഷിദ് അലി സിദ്ദിഖിയും ഭാര്യയും ബന്ധുക്കളും നഗരത്തിലെത്തിയിട്ട് ആറ് വർഷമായി. ശങ്കർ ശർമ്മ എന്ന പേരിലാണ് ഇയാൾ ബെംഗളൂരുവിൽ താമസിച്ചിരുന്നത്. അസം ഉൾഫ ഐഇഡി കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതിനു പിന്നാലെയാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.

2014-ൽ ഡൽഹിയിൽ വന്ന ദമ്പതികൾ പിന്നീട് 2018ൽ ബെംഗളൂരുവിലേക്ക് താമസം മാറി. അറസ്റ്റിലായ മറ്റു രണ്ടുപേരും യുവതിയുടെ മാതാപിതാക്കളാണ്. കഴിഞ്ഞ ദിവസം പാക് പൗരന്റെ വീട്ടിൽ എൻഐഎ റൈഡ് നടത്തിയിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യ ബംഗ്ലാദശ് സ്വദേശിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പാക് പൗരൻ ഇവരെ ധാക്കയിൽവച്ച് കണ്ടുമുട്ടുകയും വിവാഹം ചെയ്യുകയുമായിരുന്നു.

ആത്മീയ നേതാവായ മതപ്രഭാഷകന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ബംഗ്ലാദേശിൽ നിന്നും തന്നെ ഇന്ത്യയിലേക്ക് അയച്ചതാണെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാൾ സ്ലീപ്പർ സെല്ലിന്റെ ഭാഗമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

TAGS: |
SUMMARY: Foreign citizens, including Pakistani national, arrested in Jigani


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!