ബെംഗളൂരു – ഹൊസൂർ മെട്രോ ലൈനിനെതിരെ എതിർപ്പുമായി കന്നഡ സംഘടനകൾ

ബെംഗളൂരു: ബെംഗളൂരു മെട്രോയെ തമിഴ്‌നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയെ എതിർത്ത് കന്നഡ അനുകൂല സംഘടനകൾ. തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ കുടിയേറ്റമുണ്ടാകുമെന്ന് ആരോപിച്ചാണ് പദ്ധതിക്കെതിരെ കന്നഡ അനുകൂല ഗ്രൂപ്പുകൾ രംഗത്ത് വന്നിരിക്കുന്നത്. കർണാടക സംരക്ഷണ വേദികെയ്ക്ക് കീഴിലുള്ള സംഘടനകളാണ് പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി രംഗത്തു വന്നത്.
നിലവിൽ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ബെംഗളൂരുവിലെ ബൊമ്മസാന്ദ്രയെ ഹൊസൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതാ റിപ്പോർട്ടുമായി മുന്നോട്ട് പോകുകയാണ്. പദ്ധതി നടപ്പിലാക്കിയാൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന മെട്രോയാകുമിത്. തമിഴ്‌നാട്ടിൽ 11 കിലോമീറ്ററും കർണാടകയിൽ 12 കിലോമീറ്ററും ഉള്ള മെട്രോ ലൈനിന്റെ ദൈർഘ്യം 23 കിലോമീറ്റർ ആണ്. ഇതിൽ 12 മെട്രോ സ്റ്റേഷനുകളും ഒരു ഡിപ്പോയും ഉണ്ട്.
കർണാടകത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയായതിനാൽ ബെംഗളൂരുവിന്റെഭാഗമായ ചന്ദാപുര, അത്തിബെലെ എന്നിവിടങ്ങളിലെ ജനങ്ങൾക്കും ഹൊസൂർ റോഡ്, ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഹൊസൂർ മെട്രോ പദ്ധതി ഗുണകരമാകും.
A proposed metro link between #Bengaluru and #TamilNadu‘s Hosur has sparked controversy, with pro-Kannada groups fearing increased migration.https://t.co/81fak4xsxW
— Hindustan Times (@htTweets) September 12, 2024
TAGS: BENGALURU | NAMMA METRO
SUMMARY: More Migrants Will Come to Bengaluru, Kannada Groups Oppose Linking Namma Metro to Tamil Nadu's Hosur



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.