ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ചൊവ്വാഴ്ചയാണ് ഇലക്ട്രോണിക് സിറ്റിയിലെ ടോൾ പ്ലാസയ്ക്ക് സമീപം പുലിയെ കണ്ടത്. ഇവിടെ സ്ഥാപിച്ച സിസിടിവി കാമറയിലാണ് ഫ്ലൈഓവർ കടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് പുലിയെ പിടികൂടാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുകയായിരുന്നു.
ടോൾ പ്ലാസയ്ക്ക് സമീപമുള്ള നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ ഗ്രൗണ്ടിലേക്ക് പുലി പ്രവേശിച്ചതായി ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം 3-4 വയസ്സ് പ്രായമുള്ള ആൺ പുള്ളിപ്പുലിയാണിത്. ബന്നാർഘട്ട നാഷണൽ പാർക്കിൽ നിന്ന് രക്ഷെപ്പെട്ട പുലി ആണിതെന്നും സംശയമുണ്ട്. പ്രദേശത്ത് നടത്തിയ കോമ്പിംഗ് ഓപ്പറേഷനിൽ പുലിയെ വീണ്ടും കണ്ടെത്തിയിട്ടില്ല. ഇക്കാരണത്താൽ തന്നെ പുലി കാട്ടിലേക്ക് മടങ്ങിയതായും സംശയിക്കുന്നുണ്ടെന്ന് ടാസ്ക് ഫോഴ്സ് പറഞ്ഞു. എന്നിരുന്നാലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും, രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ടാസ്ക് ഫോഴ്‌സ് നിർദേശിച്ചു.
Video: Leopard Spotted Crossing Road In Bengaluru's Electronic City https://t.co/hiaHe3mPMe pic.twitter.com/kk6XdVaJ1B
— NDTV (@ndtv) September 17, 2024
TAGS: BENGALURU | LEOPARD
SUMMARY: Task force formed to catch leopard found near electronic city



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.