ഹെബ്ബാൾ – സർജാപുര മെട്രോ ലൈനിന് നഗരവികസന വകുപ്പിന്റെ അംഗീകാരം

ബെംഗളൂരു: ഹെബ്ബാൾ – സർജാപുര മെട്രോ ലൈനിന് നഗരവികസന വകുപ്പിന്റെ അംഗീകാരം. നമ്മ മെട്രോ ഫേസ് 3 എ ലൈൻ പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ ജൂണിൽ സംസ്ഥാന സർക്കാർ പദ്ധതിക്ക് പച്ചക്കൊടി കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്ക് കേന്ദ്ര നഗരവികസന വകുപ്പ് അംഗീകാരം നൽകിയിരിക്കുന്നത്.
37 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഹെബ്ബാൾ – സർജാപുര പാത. 27,000 കോടി രൂപയാണ് പദ്ധതിക്ക് ചെലവാക്കുന്നത്. 2022 – 2023ൽ പദ്ധതിയുടെ ബജറ്റ് എസ്റ്റിമേറ്റ് ഏകദേശം 16,500 കോടി രൂപയായിരുന്നു. എന്നാൽ വിശദമായ പ്രോജക്ട് റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പഠനത്തിൽ എസ്റ്റിമേറ്റ് തുക 27,000 കോടി രൂപയായി ഉയർന്നു.
ബെംഗളൂരുവിൻ്റെ വികസനത്തിനൊപ്പം നഗരത്തിലെ ഗതാഗത സംവിധാനം സുഗമമാകുന്നതിനും പുതിയ ലൈൻ സഹായകരമാകുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
സർജാപുര, അഗ്രഹാര റോഡ്, സോമാപുർ, ദോമ്മസാന്ദ്ര, മുട്ടനല്ലൂർ ക്രോസ്, കൊടത്തി ഗേറ്റ്, അംബേദ്കർ നഗർ, കാർമേലാരം, ദൊഡ്ഡകനല്ലി, കൈകൊണ്ടനഹള്ളി, ബെല്ലന്ദൂർ ഗേറ്റ്, ഇബ്ബലൂർ, അഗര, ജക്കസാന്ദ്ര, കോറമംഗല, ഡയറി സർക്കിൾ, നിംഹാൻസ്, ശാന്തിനഗർ, ടൗൺ ഹാൾ, കെആർ സർക്കിൾ, ബസവേശ്വർ സർക്കിൾ, ബെംഗളൂരു ഗോൾഫ് കോഴ്സ്, പാലസ് ഗുട്ടഹള്ളി, മേഖ്രി സർക്കിൾ, വെറ്ററിനറി കോളേജ്, ഗംഗാനഗർ, ഹെബ്ബാൾ എന്നീ സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപെടുത്തുക. നാല് ഇൻ്റർചേഞ്ച് സ്റ്റേഷനുകൾ റൂട്ടിൽ ഉണ്ടാകും.
TAGS: BENGALURU | NAMMA METRO
SUMMARY: Green signal for Namma Metro phase 3A project of Hebbal – Sarjapura route



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.