നവ എക്‌സ്പ്രഷന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അക്കാദമിയില്‍ ചിലങ്ക പൂജ

ബെംഗളൂരു: നവ എക്‌സ്പ്രഷന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അക്കാദമിയില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ചിലങ്ക പൂജ നടന്നു. ബിദര്‍ഗുപ്പെ ബിആര്‍എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കന്നഡ ചലച്ചിത്ര സംഗീത സംവിധായകനും, തിരക്കഥാകൃത്തുമായ വി മനോഹര്‍ വിശിഷ്ടാതിഥിയായി. സര്‍ജാപുര മലയാളി സമാജം സ്ഥാപകനും പ്രസിഡണ്ടുമായ രാജീവ്കുമാര്‍, ബിജെപി യുവമോര്‍ച്ച ബെംഗളൂരു സൗത്ത് ജില്ലാ പ്രസിഡണ്ടും യമരെ പഞ്ചായത്ത് അംഗവുമായ പുനീത് റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. നൃത്താധ്യാപിക ഗുരു ദീപ സംഗീതിന്റെ ശിക്ഷണത്തിലുള്ള 50 ലധികം കുട്ടികളുടെ നൃത്താവതരണവും നടന്നു.
ഇന്ദിരാനഗറിലും സര്‍ജാപൂരിലും ശാഖകളുള്ള പ്രശസ്ത നൃത്ത സ്ഥാപനമാണ് നവ എക്‌സ്പ്രഷന്‍സ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അക്കാദമി. സ്ഥാപകയായ ഗുരു ദീപ സംഗീത്, ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്രയില്‍ പരിശീലനം നേടിയ ഭരതനാട്യം നര്‍ത്തകിയാണ്. ഇന്ത്യയിലുടനീളമുള്ള നിരവധി നര്‍ത്തകരില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം നര്‍ത്തകിമാരില്‍ ഒരാളാണ് ദീപ. രണ്ട് പതിറ്റാണ്ടിലേറെയായി കലാരംഗത്തുള്ള ദീപ, ഇന്ത്യ, യുഎസ്എ, യൂറോപ്പ്, യുഎഇ എന്നിവിടങ്ങളിലെ പ്രശസ്തമായ നൃത്തോത്സവങ്ങളിലും വര്‍ക്ക്‌ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി അംഗീകാരങ്ങള്‍ ദീപയെ തേടിയെത്തിയിട്ടുണ്ട്. 2009-ല്‍ ബെംഗളൂരുവില്‍ ആദ്യ നൃത്ത വിദ്യാലയം കലാസ്മൃതി സ്ഥാപിച്ചു. ഇന്ദിരാനഗര്‍, സര്‍ജാപൂര എന്നിവിടങ്ങളിലെ ശാഖകളിലായി 200-ലധികം വിദ്യാര്‍ഥികള്‍ വിവിധ ക്ലാസിക്കല്‍ കലാരൂപങ്ങള്‍ പരിശീലിക്കുന്നുണ്ട്.
ഭരതനാട്യം, വീണ ഇന്‍സ്ട്രുമെന്റല്‍സ്, കര്‍ണാടക വോക്കല്‍, ഗിറ്റാര്‍, ബോളിവുഡ് നൃത്തം, ചെണ്ട, വെസ്റ്റേണ്‍, കര്‍ണാടക കീബോര്‍ഡ്, ഒഡീസി, കലയും കരകൗശലവും ഉള്‍പ്പെടെയുള്ള ക്ലാസുകള്‍ നവ എക്‌സ്പ്രഷന്‍സില്‍ നല്‍കുന്നുണ്ട്.
TAGS : ART AND CULTURE



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.