രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ നടൻ ദർശൻ തോഗുദീപയുടെയും സുഹൃത്ത് പവിത്ര ഗൗഡയുടെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും നീട്ടി. ഹർജി ഒക്ടോബർ എട്ടിന് വീണ്ടും പരിഗണിക്കുമെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. ദർശന് വേണ്ടി മുതിർന്ന അഭിഭാഷകൻ സി. വി. നാഗേഷ് ആണ് ഹാജരായത്. പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പൊരുത്തക്കേടുകൾ നാഗേഷ് കോടതിയിൽ ചൂണ്ടിക്കാട്ടി. പോലീസ് വ്യാജതെളിവുണ്ടാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ദർശനെ ബെള്ളാരി ജയിലിൽ നിന്നും, പവിത്ര ഗൗഡയെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയത്. വെള്ളിയാഴ്ച ഹർജി പരിഗണിച്ച കോടതി വാദം കേൾക്കാൻ ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ദർശനെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങൾ അറേബ്യൻ നൈറ്റ്‌സ് കഥയ്ക്ക് സമാനമാണെന്നും നാഗേഷ് പറഞ്ഞു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് കേസിൽ ദർശനെ പ്രതി ചേർത്തതെന്നും, ജാമ്യം ലഭിക്കാൻ എല്ലാ അർഹതയും നടന് ഉണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു.
തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും നാഗേഷ് വ്യക്തമാക്കി. മാധ്യമ വിചാരണയുടെ അടിസ്ഥാനത്തിൽ വിധി പറയില്ല. മരിച്ച രേണുകസ്വാമിയുടെ ശരീരത്തിൽ ഏറ്റവുമധികം മുറിവുകൾ ഉണ്ടായത് നായ്ക്കളുടെ കടി കാരണമാണ്. അവയെ ദർശൻ വരുത്തിയ മുറിവുകളായി ചിത്രീകരിക്കുകയാണ് പോലീസ് ചെയ്തിട്ടുള്ളത്. തെളിവ് ശേഖരണത്തിലും സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പോലീസ് പാലിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Renukaswamy Murder Case, Bail plea of actor Darshan postponed again



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.