ഹുബ്ബള്ളി സംഘർഷം; രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് സർക്കാർ

ബെംഗളൂരു: ഹുബ്ബള്ളി സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ സർക്കാർ ഉത്തരവ്. 2022 ഏപ്രിൽ 16നായിരുന്നു കേസിനാസ്പദമായ സംഭവം. 43 കേസുകളാണ് മന്ത്രിസഭ വ്യാഴാഴ്ച പിൻവലിക്കാൻ തീരുമാനിച്ചത്.
ആഭ്യന്തര മന്ത്രി ജി. പരമേശ്വരക്ക് അൻജുമൻ ഇസ്‍ലാമി സംഘടനയുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്നാണ് ഹുബ്ബള്ളി കലാപ കേസ് പിൻവലിച്ചത്. ഹുബ്ബള്ളിയിലെ വിവിധ ദളിത് സംഘടനകളുടെ കൂട്ടായ്മയുടെ പ്രസിഡന്റ് ഡിബി ചലവാഡിയും കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. എഐഎംഐഎം നേതാവ് മുഹമ്മദ് ആരിഫ് അടക്കമുള്ള 139 പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്.
അഭിഷേക് ഹിരേമത് എന്നയാൾ സാമൂഹിക മാധ്യമത്തിൽ പള്ളിക്ക് മുകളിൽ കാവിക്കൊടി സ്ഥാപിച്ചതായുള്ള ചിത്രം പങ്കുവെച്ചതാണ് സംഘർഷത്തിന് കാരണമായത്. ജനങ്ങൾ ഓൾഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടുകയായിരുന്നു. സമാധാനമായി തുടങ്ങിയ പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറി.
പ്രതിയെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. സംഘർഷത്തിനിടെ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. പ്രതികൾക്കെതിരെ കലാപം, കൊലപാതകശ്രമം, പൊതു-സർക്കാർ സ്വത്തുക്കൾ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നീ കുറ്റങ്ങളും യുഎപിഎയും ചുമത്തിയിരുന്നു.
K'taka govt withdraws 2022 Hubballi riots case.
The K'taka govt has due power to look into the merit of the cases: @nikulatinc
Is the state govt now going to interfere in the work of the judiciary, and are they going to dictate how law enforcement agencies will do their work?… pic.twitter.com/59bXYeWtWe
— TIMES NOW (@TimesNow) October 11, 2024
TAGS: KARNATAKA | HUBLI RIOT
SUMMARY: Karnataka government withdraws 2022 Hubballi riot cases



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.