മെട്രോ യാത്രക്കാർക്കായി പുതിയ പാർക്കിംഗ് നയം നിർദേശിച്ച് ബിഎംആർസിഎൽ

ബെംഗളൂരു: മെട്രോ യാത്രക്കാർക്കായി പുതിയ പാർക്കിംഗ് നയം നിർദേശിച്ച് ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് മാനേജ്മെൻ്റ് മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് മുൻഗണന നൽകുന്നതിനും പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്. മെട്രോ ട്രാവൽ കാർഡുകളെ സ്റ്റേഷൻ പാർക്കിംഗ് ചാർജുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നയം. മെട്രോ കാർഡ് ഇല്ലാതെ പാർക്ക് ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
മെട്രോ ഇതര യാത്രക്കാർ സ്‌റ്റേഷൻ പാർക്കിംഗ് സ്‌പേസുകൾ ഉപയോഗിക്കുന്നതിനായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. മെട്രോ ഉപയോക്താക്കൾക്ക് സ്റ്റേഷൻ പാർക്കിംഗ് പരിമിതപ്പെടുത്തുന്നതിലൂടെ, പൊതുഗതാഗതം ഉപയോഗിക്കാൻ കൂടുതൽ ആളുകളെ പ്രോത്സാഹിപ്പിക്കാനും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും നയം നിർദ്ദേശിക്കുന്നുണ്ട്. നയത്തെ കുറിച്ച് ഒക്ടോബർ 18 വരെ പൊതുജനങ്ങൾക്ക് ബിഎംആർസിഎല്ലിനെ അഭിപ്രായങ്ങൾ അറിയിക്കാം.
പരിമിതമായ പാർക്കിംഗ് സ്ഥലമുള്ള സ്റ്റേഷനുകൾക്ക് ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ തുടങ്ങിയ സമീപത്തെ ബിസിനസ്സുകളുമായി സഹകരിക്കാൻ അനുവാദമുണ്ട്. നമ്മ മെട്രോ ആപ്പ് വഴിയുള്ള തത്സമയ പാർക്കിംഗ് ലഭ്യത അപ്‌ഡേറ്റുകളും സ്റ്റേഷനുകളിലെ എൽഇഡി ഡിസ്‌പ്ലേകളും പോലുള്ള സ്മാർട്ട് സാങ്കേതികവിദ്യയുടെ ഉപയോഗവും നയം നിർദേശിക്കുന്നുണ്ട്.
TAGS: BENGALURU | NAMMA METRO
SUMMARY: New parking policy soon for metro users



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.