യെലഹങ്കയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കും

ബെംഗളൂരു: യെലഹങ്കയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള റെയിൽവേ ലൈൻ ഇരട്ടിപ്പിക്കും. നഗരത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാണിതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ശനിയാഴ്ച നഗരത്തിലെ പ്രധാന റെയിൽവേ നിർമാണ ജോലികൾ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും, മേഖലയിലെ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും പാത ഇരട്ടിപ്പിക്കലിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബെംഗളുരു എയർപോർട്ട് അധികൃതരുമായി ചേർന്ന് റെയിൽവേ സ്റ്റേഷനിൽ എയർപോർട്ടിലേക്കുള്ള അറൈവൽ ഡിപ്പാർച്ചർ പാതകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. ഇതിന് പുറമെ കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം നിർദേശം നൽകി.
അമൃത് ഭാരത് ട്രെയിനുകളുടെ നവീകരിച്ച പതിപ്പ് ഇവിടെ പുറത്തിറക്കാനാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നതെന്ന് മന്ത്രി പറഞ്ഞു. ബെംഗളൂരു സബർബൻ റെയിൽ ജോലികളും അദ്ദേഹം പരിശോധിച്ചു. സർക്കുലർ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും, സമഗ്രമായ റെയിൽ ശൃംഖല നൽകിക്കൊണ്ട് നഗരത്തിന്റെ ഗതാഗത ഭൂപ്രകൃതിയിൽ വിപ്ലവം സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | RAILWAY
SUMMARY: Railway line from Bengaluru Airport to Yelahanka to be doubled



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.