മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യ ലക്ഷണങ്ങളില്ല; ശ്രുതിയുടെ മരണം കൊലപാതകമെന്ന് രക്ഷിതാക്കള്‍

ചെന്നൈ: ശുചീന്ദ്രത്ത് നവവധു ശ്രുതി ബാബു ഭർതൃവീട്ടില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍. മകള്‍ തൂങ്ങിമരിച്ചുവെന്നാണ് ഭർതൃവീട്ടുകാർ അറിയിച്ചതെങ്കിലും തൂങ്ങിമരണത്തിന്റെ ലക്ഷണമൊന്നും മൃതദേഹത്തിലുണ്ടായിരുന്നില്ലെന്ന് ശ്രുതിയുടെ അച്ഛൻ ബാബു പരമേശ്വരൻ പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും നാഗർകോവില്‍ പോലീസില്‍ നിന്നും അറിയാൻ കഴിയുന്നില്ല. മകളുടെ മൃതദേഹത്തിലോ മുറിയുടെ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങള്‍ ഇല്ല. അതിനാല്‍ മരണം കൊലപാതകം ആണെന്ന് സംശയിക്കുന്നു.
രാവിലെ ക്ഷേത്രത്തില്‍ പോയ ശ്രുതി സന്തോഷത്തോടെയാണ് വീട്ടിലേക്ക് തിരികെ എത്തിയത്. ദീപാവലി ആയതിനാല്‍ ഭർതൃമാതാവിന് അടക്കം സമ്മാനങ്ങളും മധുര പലഹാരങ്ങളും വാങ്ങിച്ചുവച്ചിരുന്നു. ദീപാവലി ഒന്നിച്ച് ആഘോഷിക്കാൻ വേണ്ടി മകളെ കാത്തിരിക്കുമ്പോഴാണ് മരണ വാർത്ത തേടിയെത്തുന്നത് എന്നും ബാബു പറഞ്ഞു.
ഇനി മറ്റൊരു പെണ്‍കുട്ടിയ്ക്കും ഈ ഗതി വരരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമായിരുന്നു ശ്രുതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. പിന്നാലെ നടന്ന അന്വേഷണത്തില്‍ ശ്രുതി ഭർതൃവീട്ടില്‍ നിന്നും നിരന്തം പീഡനത്തിന് ഇരയാകുന്നതായി വ്യക്തമായി. ഭർതൃവീട്ടുകാരുടെ പീഡനം വ്യക്തമാക്കുന്ന ശ്രുതിയെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു.
TAGS : SRUTHI | TAMILNADU
SUMMARY : There are no suicidal signs on the corpse or in the room; Shruti's parents claim her death as murder



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.