പട്ടിക ജാതിയിലുള്ളവർക്ക് ആഭ്യന്തര സംവരണത്തിന് മന്ത്രിസഭാ അനുമതി

ബെംഗളൂരു: സംസ്ഥാനത്ത് പട്ടികജാതിക്കാർക്ക് (എസ്‌സി) ആഭ്യന്തര സംവരണം നൽകുന്നതിന് കർണാടക മന്ത്രിസഭ അനുമതി നൽകി. സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായി പഠിക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കുമെന്ന് നിയമകാര്യ മന്ത്രി എച്ച്. കെ. പാട്ടീൽ പറഞ്ഞു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ കീഴിലായിരിക്കും കമ്മീഷൻ രൂപീകരിക്കുക.
എസ്‌സി വിഭാഗത്തിൽ പെട്ടവർക്ക് ആഭ്യന്തര സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. പട്ടികജാതി വിഭാഗങ്ങൾക്കിടയിലെ ആഭ്യന്തര സംവരണം സംബന്ധിച്ച സുപ്രീം കോടതിയുടെ സമീപകാല വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് പാട്ടീൽ പറഞ്ഞു.
മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയോട് സർക്കാർ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ വരാനിരിക്കുന്ന എല്ലാ റിക്രൂട്ട്‌മെൻ്റുകളും കുറഞ്ഞത് മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കാനും മന്ത്രിസഭ തീരുമാനിച്ചതായും പാട്ടീൽ അറിയിച്ചു.
#Karnataka: The @siddaramaiah cabinet decides to set up a commission headed by a retired High Court judge on the implementation of international reservation for Scheduled Castes.
On Monday, the #Siddaramaiah-led-cabinet has initiated the first step to implement internal… pic.twitter.com/tMAU1dpHa1
— South First (@TheSouthfirst) October 28, 2024
TAGS: KARNATAKA | RESERVATION
SUMMARY: Karnataka govt gives nod to give internal reservation among SCs



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.