സെൽഫി എടുക്കുന്നതിനിടെ വിദ്യാർഥിനി പാറയിടുക്കിൽ വീണു; 15 മണിക്കൂര്‍ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി, സംഭവം തുമകൂരുവിൽ

ബെംഗളൂരു : സെൽഫിയെടുക്കുന്നതിനിടെ തടാകത്തോടു ചേർന്നുള്ള പാറയിടുക്കിൽ വീണ ബി.ടെക് വിദ്യാർഥിനിയെ 15 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. തുമകൂരു മന്ദരഗിരി കുന്നിൻ്റെ താഴ്‌വരയിലുള്ള മൈദാല തടാകത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഗുബ്ബി ശിവറാണപുര സ്വദേശിനി ഹംസയെ(19)യാണ് രക്ഷപ്പെടുത്തിയത്. തുമകൂരു എസ്.ഐ.ടി. എൻജിനിയറിങ് കോളേജ് വിദ്യാർഥിനിയാണ് ഹംസ.
A 19-year-old girl who had fallen into a lake while trying to take selfies rescued in #Karnataka‘s #Tumakuru. She spent a harrowing 12-hour ordeal before rescue personnel granted her a fresh lease of life. pic.twitter.com/JIa29zn8jT
— Hate Detector 🔍 (@HateDetectors) October 28, 2024
സുഹൃത്തുക്കൾക്കൊപ്പം മന്ദരഗിരിയിലെത്തിയതായിരുന്നു ഹംസ. സമീപത്ത് തടാകം കരകവിഞ്ഞൊഴുകുന്നുണ്ടെന്നറിഞ്ഞ് കാണാൻ പോയതായിരുന്നു. അവിടെ വെച്ച് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി പാറയിടുക്കിൽ വീണു. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാ സേനയും എത്തി. രക്ഷാപ്രവർത്തനം എളുപ്പമാക്കാൻ കരകവിഞ്ഞൊഴുകുന്ന തടാകത്തിലെ വെള്ളം വഴിതിരിച്ചുവിട്ടു. മഞ്ഞുമ്മേൽ ബോയ്സ് എന്ന സിനിമയിലെ രക്ഷാപ്രവർത്തനത്തെ അനുസ്മരിപ്പിക്കും വിധത്തിലായിരുന്നു സംഭവങ്ങള്‍. നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയ ഹംസയെ തുമകൂരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
TAGS : TUMAKURU | ACCIDENT | RESCUE
SUMMARY : The student fell into a cliff while taking a selfie; Rescued after a 15-hour long rescue operation, the incident took place in Tumakuru



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.