യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്

ബെംഗളൂരു: യെലഹങ്കയിൽ ബയോഡൈവേഴ്സിറ്റി പാർക്ക് തുറക്കാനൊരുങ്ങി വനം വകുപ്പ്. നേരത്തെ, കബ്ബൺ പാർക്കിന് സമാനമായി പുതിയ പാർക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വനംവകുപ്പ് ഇത് ബയോഡൈവേഴ്സിറ്റി പാർക്കായി മാറ്റുകയായിരുന്നു. ഔഷധച്ചെടികളുടെ ഉദ്യാനം, ഐവറി, മൃഗശാല, മരങ്ങളുടെ പാര്‍ക്ക് എന്നിവ ചേരുന്നതാണ് ബയോഡൈവേഴ്സിറ്റി പാർക്ക്.
മടപ്പനഹള്ളിയിലെ 153 ഏക്കർ വരുന്ന യൂക്കാലിപ്റ്റസ് ട്രീ പ്ലാന്‍റേഷനാണ് ബയോഡൈവേഴ്സിറ്റി പാർക്ക് ആയി മാറ്റുക. നവംബർ അവസാനത്തോടെ ഈ പാർക്കിന്‍റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നാണ് വിവരം. പാർക്കിന്‍റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ പറഞ്ഞു.
ഇന്ദിരാഗാന്ധി ജൈവവൈവിധ്യ പാർക്ക്, വിശ്വഗുരു ബസവണ്ണ ഔഷധത്തോട്ടം, ഡോ.ബി ആർ അംബേദ്കർ പാർക്ക്, നാദപ്രഭു കെമ്പഗൗഡ മിനി മൃഗശാല, സാലുമരദ തിമ്മക്ക ട്രീ പാർക്ക് എന്നിവ ഇതിനുള്ളിൽ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. സമീപഭാവിയിൽ രണ്ട് ലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമായി മാറുന്ന യെലഹങ്കയിലും പരിസരത്തും നൂറുകണക്കിന് ലേഔട്ടുകളുണ്ടെന്നും ഇവയെല്ലാം പുതിയ ബയോഡൈവേഴ്സിറ്റി പാർക്കിന്റെ ഭാഗമാക്കാനാണ് തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
TAGS: BENGALURU | PARK
SUMMARY: Yelahanka to have biodiversity park soon



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.